പൗരത്വ ഭേദഗതി നടപ്പാക്കാൻ സൗകര്യമില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളെ പൗരൻമാരായി കണക്കാക്കാൻ പറ്റില്ലെന്ന് ആര് പ്രഖ്യാപിച്ചാലും കേരളത്തിൽ നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇൗ നിലപാട് നമ്മുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കലാണ്. ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളോടാണ് സർക്കാറിെൻറ പ്രതിബദ്ധത’.പൗരത്വ ഭേദഗതി നിയമത്തിെനതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സംഘടിപ്പിച്ച ‘കേരളത്തിെൻറ ജനാധിപത്യ പ്രതിഷേധം’ ഉദ്ഘാടനം െചയ്തു മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നു മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിെൻറയും നേതൃത്വത്തിൽ സത്യഗ്രഹ സമരം.
‘പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന തീരുമാനം സംസ്ഥാന സർക്കാറിന് എടുക്കാൻ കഴിയുമോയെന്നാണ് പലരുടെയും ആശങ്ക. കേന്ദ്ര, സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്നതും നിലനിൽക്കുന്നതും പൗരത്വ നിയമം ഉണ്ടായതും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിെൻറ അടിസ്ഥാന നിലപാടുകളോടാണ് സർക്കാറിെൻറ പ്രതിബദ്ധത. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിെൻറ അടിസ്ഥാനത്തിലാണ്. അത് അട്ടിമറിക്കാൻ ആര് മുന്നോട്ടുവന്നാലും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊരുതുന്നത് സത്യപ്രതിജ്ഞ ലംഘനമല്ല, അതിനോടുള്ള കൂറുപുലർത്തലാണ്.
സംസ്ഥാന സർക്കാറിെൻറ പ്രതിബദ്ധത ഭരണഘടനയോടാണ്. അല്ലാതെ ആർ.എസ്.എസിനെ പോലുള്ളവർ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല. പൗരത്വ നിയമ ഭേദഗതിയുടെ തുർച്ചയായി പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു. പൗരത്വ രജിസ്റ്റർ പൂരിപ്പിക്കുേമ്പാൾ ഇന്ത്യൻ പൗരത്വം തെളിയിക്കണം. അതിന് ഇപ്പോഴുള്ള രേഖകൾ പോരാ. മാതാപിതാക്കളുടെയും അതിന് മുമ്പുണ്ടായിരുന്നവരുടെയും ജനന സർട്ടിഫിക്കറ്റ് വേണം. ഇത് വമ്പിച്ച സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനാവില്ല’- മുഖ്യമന്ത്രി പറഞ്ഞു.
‘പൗരത്വ ഭേദഗതി നിയമം പൂർണമായും ഭരണഘടന വിരുദ്ധമാണ്. ജമ്മു-കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് എടുത്ത് മാറ്റിയതിെൻറയും തുടർച്ചയാണ് പൗരത്വ പ്രശ്നം എന്ന് തിരിച്ചറിയുേമ്പാഴാണ് ദൂരവ്യാപക അജണ്ടയുടെ തുടർച്ച വ്യക്തമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.