നിർമാണാനുമതി: കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ജൂലൈ പത്തിനകം തീരുമാനം എടുക്കണം
text_fieldsതിരുവനന്തപുരം: കെട്ടിട നിർമാണ അനുമതി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും കാലതാ മസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാ നം. ഇതിെൻറ ഭാഗമായി അനുമതിക്കായി ലഭിക്കുന്ന അപേക്ഷകളിൽ ക്രമവിരുദ്ധ കാലതാമസം ഒഴ ിവാക്കി സമയബന്ധിത നടപടി സ്വീകരിക്കാൻ മാർഗനിർദേശങ്ങൾ വ്യക്തമാക്കി പഞ്ചായത്ത് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. കെ-സിഫ്റ്റ് ഓൺലൈൻ ആപ്ലിക്കേഷൻ മുഖേന ലഭിക്കു ന്ന കെട്ടിട നിർമാണാനുമതി അപേക്ഷകളിൽ സമയബന്ധിത നടപടികൾ സ്വീകരിക്കാതിരിക്കു കയും അതുവഴി അപേക്ഷകന് കൽപിത പെർമിറ്റ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നി യമ തടസ്സങ്ങൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൂർണ ഉത്തരവാദി ആയിരിക്കും.
അനു മതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ പത്തിന് മുമ്പ് ഗ്രാമപഞ്ചായത് ത് സെക്രട്ടറിമാർ ഉചിത തീരുമാനം എടുത്ത് തീർപ്പാക്കണം. ഇത് സംബന്ധിച്ച് എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പരിശോധന നടത്തി വസ്തുത റിപ്പോർട്ട് വീഴ്ചവരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേര് വിവരങ്ങളും ശിപാർശയും സഹിതം ജൂലൈ 15 വൈകീട്ട് മൂന്നിന് മുമ്പ് directorofpanchayatcsection@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. മുൻഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തിൽ കൂടുതൽ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിർമാണ അനുമതികൾ നൽകാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.സമയപരിധിക്കുള്ളിൽ കെട്ടിട നിർമാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപവത്കരിച്ചിട്ടുണ്ടെന്നും യോഗം ചേർന്ന് നടപടി സ്വീകരിക്കുന്നുണ്ടെന്നും പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിച്ചു.
- പഞ്ചായത്തുകളിൽനിന്ന് കെട്ടിട നിർമാണചട്ടങ്ങൾ പ്രകാരം അനുമതി വാങ്ങിയും വാങ്ങാതെയും നിർമാണം പൂർത്തീകരിച്ച പല കെട്ടിടങ്ങൾക്കും കെട്ടിട വിനിയോഗാനുമതി/കെട്ടിട നമ്പർ, കെട്ടിട നിർമാണ ക്രമവത്കരണം എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുന്നതായും ചില കെട്ടിടങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾ കെട്ടിട നമ്പർ നിഷേധിക്കുന്നതായും ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്.
- ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് ജൂലൈ 31നകം അദാലത്തുകൾ സംഘടിപ്പിക്കണം. 2019 മേയ് 31 വരെ കെട്ടിട നിർമാണാനുമതി ലഭിക്കാത്തതും നിയമാനുസൃതം നിർമാണം പൂർത്തിയാക്കിയിട്ടും കെട്ടിട വിനിയോഗാനുമതി, കെട്ടിട നമ്പർ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കുക.
- പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 220 (ബി) പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളും ദേശീയപാതയോടോ സംസ്ഥാനപാതയോടോ ജില്ല റോഡുകളോടോ ചേർന്നുകിടക്കുന്ന ഭൂമിയിൽ റോഡതിർത്തിയിൽനിന്ന് മൂന്ന് മീറ്റർ ദൂരത്തിനുള്ളിൽ കെട്ടിട നിർമാണം കർശനമായി നിരോധിക്കണം.
- മൂന്ന് മീറ്റർ ദൂരപരിധി ബാധകമാക്കേണ്ടതായ പഞ്ചായത്തിലെ മറ്റ് റോഡുകളും പൊതുവഴികളും ഏതെല്ലാമായിരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് നിശ്ചയിക്കണം. ഇപ്രകാരം പഞ്ചായത്ത് യോഗം ചേർന്ന് തയാറാക്കുന്ന റോഡ് ലിസ്റ്റ് പരസ്യപ്പെടുത്തണം.
- കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് മുമ്പ് അന്നത്തെ നിയമത്തിനനുസൃതമായി പെർമിറ്റ് വാങ്ങി നിർമാണം നടത്തി നിയമാനുസൃതം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നിയമപ്രകാരം കെട്ടിട നമ്പർ അനുവദിക്കണം.
- ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ ആപ്ലിക്കേഷനായി സേങ്കതം വഴി മാത്രമേ കെട്ടിട നിർമാണാനുമതി അപേക്ഷകൾ സ്വീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും പാടുള്ളൂ. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധന നടത്തി ഉറപ്പ് വരുത്തണം.
- സങ്കേതം ആപ്ലിക്കേഷൻ മുഖേന അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കുമ്പോൾ ക്ലർക്ക് മുതൽ സെക്രട്ടറി/അസി. എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ ഫയൽ കുറിപ്പ് രേഖപ്പെടുത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ.
- അനധികൃത കെട്ടിട നിർമാണം തടയാൻ രൂപവത്കരിച്ച ജില്ലതല സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി പ്രവർത്തന റിപ്പോർട്ട് എല്ലാ മാസവും 15നുള്ളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്ത് ഡയറക്ടർക്ക് ലഭ്യമാക്കണം.
- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അർധ ജുഡീഷ്യൽ അധികാരം ഉപയോഗിച്ച് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴോ, പെർമിറ്റ് റദ്ദ് ചെയ്യുമ്പോഴോ സൈറ്റ് പരിശോധന നടത്തി ലംഘനങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കി നോട്ടീസ് പുറപ്പെടുവിക്കണം. അന്തിമ തീരുമാനം കൈക്കൊള്ളുംമുമ്പ് ബന്ധപ്പെട്ടവരെ നേരിൽ കേൾക്കാനുള്ള അവസരം നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.