സോളിഡാരിറ്റി-എസ്.ഐ.ഒ എയർപോർട്ട് ഉപരോധത്തിനിടെ സംഘർഷം; പൊലീസ് ലാത്തിവീശി, കണ്ണീർവാതകം പ്രയോഗിച്ചു
text_fieldsമലപ്പുറം: സോളിഡാരിറ്റി-എസ്.ഐ.ഒ എയർപോർട്ട് ഉപരോധത്തിനിടെ സംഘർഷം. പ്രതിഷേധം നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു. എന്നാൽ പിരിഞ്ഞുപോകാൻ പ്രവർത്തകർ തയാറായിട്ടില്ല. എയർപോർട്ട് ജംക്ഷനിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
വഖഫ് നിയമഭേദഗതിക്കെതിരെയാണ് സോളിഡാരിറ്റിയും-എസ്.ഐ.ഒയും പ്രതിഷേധം പ്രഖ്യാപിച്ചത്. തുടർന്ന് കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു.
എന്നാൽ, ഉപരോധം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിപ്പിൽ പറയുന്നത്.
കേരള കോൺട്രാക്ട് കാരേജ് ഒപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കേരള ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്കാണ് കൊണ്ടോട്ടി പൊലീസ് സൂപ്രണ്ട് കത്തയച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.