![pinarayi vijayan pinarayi vijayan](https://www.madhyamam.com/h-upload/2021/04/09/958358-pinarayi-vijayan.webp)
മുഖ്യമന്ത്രിക്ക് നേരിയ ലക്ഷണങ്ങൾ മാത്രം; ആരോഗ്യനില തൃപ്തികരം
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് പേവാർഡിലെ ഒന്നാം നിലയിൽ ഒരുക്കിയ കോവിഡ് വി.െഎ.പി റൂമിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സസൗകര്യമൊരുക്കിയത്. ഡോ. മുബാറക്കിെൻറ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ചികിത്സ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളെ അറിയിച്ചു. നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ നാല്, അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാം. എന്നാൽ, കോവിഡിെൻറ കാര്യത്തിൽ അത്തരം ഉറപ്പുകൾക്ക് പ്രസക്തിയില്ലെന്നും രോഗം മാറിയശേഷം മാത്രമേ മാറിയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.
ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിഡിയോ കോൺഫറൻസ് നടത്തുന്നതുൾെപ്പടെയുള്ള സജ്ജീകരണങ്ങൾ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ച പേവാർഡ് ബ്ലോക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ നേതൃത്വത്തിൽ പൊലീസ് വൻ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകൾ, മരുമകൻ മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവരും കോവിഡ് ബാധിതരായി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിലുണ്ട്. അദ്ദേഹത്തിെൻറ ആരോഗ്യനിലയും തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, രോഗം വർധിക്കുന്നുവെന്നതുകൊണ്ടുമാത്രം എല്ലാവരെയും പരിശോധനക്ക് വിധേയമാക്കില്ലെന്ന് മന്ത്രി ശൈലജ പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശോധിക്കുക. ശരീരത്തിെലത്തി 14 ദിവസങ്ങൾക്കുള്ളിൽ മാത്രമാണ് രോഗാണുവിനെ കണ്ടെത്താനാവുക. ലക്ഷണങ്ങളില്ലാത്തവരെ പരിശോധിച്ചാൽ അവർക്ക് രോഗം ഉള്ളതായി കണ്ടെത്തണമെന്നില്ലെന്നും മന്ത്രി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.