സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന് തുറക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന് തുറക്കും. എൻജിനീയറിങ്, പോളിടെക്നിക്, മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഒരു ഡോസ് വാക്സിന് എടുത്തിരിക്കണമെന്ന നിബന്ധനക്ക് വിധേയമായാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഈയാഴ്ച തന്നെ ആദ്യ ഡോസ് വാക്സിൻ പൂര്‍ത്തീകരിക്കണം. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ ഉടന്‍ തന്നെ അതും സ്വീകരിക്കണം.
ഇതോടൊപ്പം റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന, 18 വയസ്സിന് മുകളിലുള്ളവർക്കായുള്ള പരിശീലന സ്ഥാപനങ്ങള്‍ ബയോ ബബിള്‍(ജൈവകവചം) മാതൃകയില്‍ ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് തുറക്കാൻ അനുവദിക്കും.പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് അധ്യയനവും പ്രധാനമാണ്. ഇൗ വിഭാഗങ്ങളിലെ അധ്യാപകരും ഈയാഴ്ച തന്നെ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്സിൻ വിതരണത്തിൽ സ്കൂളധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. െതരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അധ്യാപകർക്ക് വാക്സിൻ ലഭ്യമാക്കിയിരുന്നു. ഇനി ആരെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അവർക്കുളള്ള അവസരമാണ് ഇേപ്പാൾ.
പത്തുദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്ന കാര്യത്തിൽ വിശദമായ രൂപരേഖ തയാറാക്കേണ്ടതുണ്ട്. ഇക്കാര്യം ആരോഗ്യവിദഗ്ധർ ആദ്യം ചർച്ച ചെയ്ത് പിന്നീട് വിദ്യാഭ്യാസ വിദഗ്ധർ രൂപരേഖ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.