Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്, നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്, നിരവധി പേർക്ക് പരിക്ക്
cancel
camera_alt

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലുന്ന പോലീസ്. ഫോട്ടോ: പി.ബി. ബിജു

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി രാജി വെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശുകയം ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഏഴുതവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ മേഖലയിലെ ഗതാഗതവും തടസ്സപ്പെട്ടു.

എ.ഡി.ജി.പി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്.പി ഓഫിസുകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യൂത്ത് കോൺ​ഗ്രസ് മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. തൃശൂരിലും പത്തനംതിട്ടയിലും മാർച്ച് സംഘടിപ്പിച്ചു.

കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എ.ഡി.ജി.പി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നു. 'ശശിസേന'യിലെ എമ്പോക്കികൾ സമരം തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർ.എസ്.എസുമായുള്ള കൂടിക്കാഴ്ചക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ ദൂതനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth Congress March
News Summary - Conflict in Youth Congress March
Next Story