ഷുഹൈബിെൻറ നാട്ടില്‍ കോണ്‍ഗ്രസ് –ലീഗ് പോര്
text_fieldsമട്ടന്നൂര്‍ (കണ്ണൂർ): കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെൻറ നാട്ടില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിൽ മത്സരം. പാർട്ടികൾ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന കീഴല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എടയന്നൂരിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും വേറിട്ട് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുമ്പുതന്നെ എടയന്നൂര്‍ സീറ്റ് സംബന്ധിച്ച് ജില്ല നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍, ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ എടയന്നൂര്‍ വാര്‍ഡില്‍ വേറിട്ട് മത്സരിക്കട്ടെയെന്ന തീരുമാനത്തിലേക്ക് നേതാക്കള്‍ നീങ്ങുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ മെംബര്‍ സി. ജസീലയും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് നേതാവ് ഷബീര്‍ എടയന്നൂരുമാണ് മത്സരരംഗത്തുള്ളത്. വാര്‍ഡിലെ അനൈക്യം ഗുണംചെയ്യുമെന്ന പ്രതീക്ഷയില്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തര്‍ക്കത്തെ തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസും മുസ്ലിം ലീഗും വെവ്വേറെയാണ് മത്സരിച്ചിരുന്നത്. ഇത്തവണ എടയന്നൂര്‍ ഒഴികെ മറ്റെല്ലാം വാര്‍ഡിലും യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ എടയന്നൂര്‍, തെരൂര്‍ വാര്‍ഡുകളാണ് കോണ്‍ഗ്രസിെൻറ കൈയിലുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.