വിവാദ ഭൂമിയിടപാട്: ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരൻ- ഹൈകോടതി
text_fieldsകൊച്ചി: സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാടിൽ ബിഷപ്പ് സഭാസ്വത്തുക്കളുടെ സൂക്ഷിപ്പുകാരൻ മാത്രം ആണെന്ന് ഹൈകോടതി നിരീക്ഷണം. ബിഷപ്പ് എന്നാൽ ഡയോസിസ് ആണെന്ന് പറയാൻ ആകില്ല. നിശ്ചയിച്ച തുകയിൽ നിന്നും വില കുറച്ച് ബിഷപ്പിന് ഭൂമി വിൽക്കാൻ പറ്റുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
ഭൂമി ഇടപാടിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേർത്തല സ്വദേശിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി പരാമർശം. ജസ്റ്റിസ് കെമാൽ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ബിഷപ്പ് ഭൂമിയുടെ ഉടമ അല്ല. സൂക്ഷിപ്പുകാരൻ മാത്രമാണ്. സഭാ കൗൺസിലുകളുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ, ബിഷപ്പിന് ഭൂമി വിൽക്കാൻ സാധിക്കൂവെന്നും ഹർജിക്കാരൻ വ്യക്തമാക്കി.
ഭൂമി ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സഭ ഹൈകോടതിയിൽ അറിയിച്ചു. ഭൂമി സ്ഥാപനത്തിേൻറതായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരെ നടപടി എടുക്കാൻ പോപ്പിനു മാത്രമാണ് അധികാരമെന്നാണ് കാനോൻ നിയമം പറയുന്നതെന്നും ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഹൈകോടതിയിൽ അറിയിച്ചു. ഇതുവരെ പോപ്പ് തനിക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ബിഷപ്പ് കോടതിയിൽ പറഞ്ഞു. എന്നാൽ രാജ്യത്തിെൻറ നിയമം കർദിനാളിനു ബാധകമല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. പോപ്പിന് ഇന്ത്യയിൽ അധികാര പരിധിയില്ലെന്നും കോടതി വിമർശിച്ചു.
അതേസമയം, കാനോൻ നിയമത്തിനു ഇന്ത്യയിൽ നിയമ സാധുത ഇെല്ലന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. കാനോൻ നിയമങ്ങൾ ഇന്ത്യയിലെ സിവിൽ നിയമങ്ങൾക്കു വിധേയമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
സഭയുടെ വസ്തുക്കൾ ബിഷപ്പിനെ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ കുറ്റം എങ്ങനെ നിലനിൽക്കുമെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇടപാടിൽ പരാതി നൽകിയാൽ പൊലീസ് അത് സ്വീകരിക്കണമെന്നും ഹൈകോടതി നിരീക്ഷിച്ചു.
കേസിൽ തിങ്കളാഴ്ച വീണ്ടും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.