സീറോമലബാർ സഭ വിവാദ ഭൂമി ഇടപാട്: നഷ്ടമായ തുക തിരിച്ചുപിടിക്കാൻ അഞ്ചംഗസമിതി
text_fieldsകൊച്ചി: സീറോമലബാർ സഭ വിവാദ ഭൂമി ഇടപാടിൽ പുതുപോംവഴികളുമായി സഭ. എറണാകുളം-അങ്കമാലി അതിരൂപതക്ക് നഷ്ടമായ വൻതുക തിരിച്ചുപിടിക്കാൻ വെള്ളിയാഴ്ച ചേർന്ന കാനോനിക സമിതി തീരുമാനമെടുത്തു. ഇതിനായി രണ്ട് വൈദികരും മൂന്ന് അൽമായരും ഉള്‍പ്പെടുന്ന സമിതി രൂപവത്കരിച്ചു. എളംകുളം പള്ളി വികാരി ജോസഫ് തെക്കിനേത്ത്, കൊരട്ടി പള്ളി വികാരി മാത്യു മണവാളന് എന്നിവരാണ് സമിതിയിലെ വൈദിക പ്രതിനിധികള്‍.
ഭൂമിവിവാദത്തിൽ വൈദികസമിതിയുടെ അന്വേഷണറിപ്പോർട്ടും പരാതിയും കഴിഞ്ഞ ദിവസം ഒരുവിഭാഗം വൈദികർ മാർപാപ്പക്ക് അയച്ചിരുന്നു. ഇതിൽ വത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്. നേരേത്ത പ്രസ്ബിറ്ററൽ കൗൺസിൽ വിളിച്ചുകൂട്ടി റിപ്പോർട്ടും പരാതിയും അവതരിപ്പിച്ചശേഷം മാപാപ്പയുടെ പരിഗണനക്ക് റോമിലേക്കയക്കാൻ വൈദികരിൽ ഒരുവിഭാഗം ശ്രമിച്ചിരുന്നെങ്കിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിട്ടുനിന്നതിനാല്‍ അംഗീകാരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന സിനഡിലും ഭൂമി വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ കത്ത് നല്‍കിയിരുന്നു. തുടർന്ന് ആർച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ടിെൻറ നേതൃത്വത്തില്‍ അഞ്ചംഗ മെത്രാന് സമിതിയെ വിഷയം അന്വേഷിക്കാനും രമ്യതാസാധ്യതകൾ പഠിക്കാനും സിനഡ് നിയോഗിച്ചു.
സമിതി ആരോപണമുന്നയിച്ച പുരോഹിതരിൽ നിന്നും രണ്ട് സഹായമെത്രാൻമാരിൽനിന്നും ഇടപാടിൽ ആക്ഷേപവുമായി മുന്നോട്ടുവന്ന അൽമായരടക്കമുള്ളവരിൽനിന്നും തെളിവുകൾ ശേഖരിച്ചു. സിനഡിനുമുന്നിൽ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിൽ കൂടുതൽ ചർച്ചക്കോ വിവരങ്ങൾ പുറത്തുവിടാനോ സഭ തയാറായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.