പട്ടികജാതി- വർഗ ഓഫിസുകളിലെ അഴിമതി : റിപ്പോർട്ടിന്മേൽ നടപടി തുടങ്ങി- ഒ.ആർ. കേളു
text_fieldsതിരുവനന്തപുരം: പട്ടികജാതി- വർഗ ഓഫിസുകളിൽ വിവിധ ഓഫിസുകളിൽ നടന്ന അഴിമതി സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടുകളിന്മേൽ നടപടി തുടങ്ങിയെന്ന് മന്ത്രി ഒ.ആർ. കേളു. അടിമാലി ട്രൈബൽ ഡെവലപ്പ്മെൻന്റ് ഓഫീസർ ആയിരുന്ന എം. റഹീം, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എൻ. സുധാകരൻ എന്നിവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസിന് പ്രോസിക്യൂഷൻ അനുമതിയും നൽകിയെന്ന് നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് രേഖാമൂലം മറുപടി നൽകി. ഇടുക്കിയിലെ മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻറെ പരിധിയിൽ ലൈഫ് മിഷൻ ഒന്നാം ഘട്ടം ഭവന നിർമാണം, ജനനി ജന്മ രക്ഷ പദ്ധതി ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം എന്നിവയിലാണ് അഴിമതി ആരോപണം ഉയർന്നത്.
പത്തനംതിട്ട ജില്ലയിൽ റാന്നി ട്രൈബൽ ഓഫീസിന്റെ പരിധിയിൽ പട്ടികവർഗക്കാർക്ക് സൗജന്യമായി ഭൂമി നൽകുന്ന "ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം" പദ്ധതിയിൽ ക്രമക്കേട് നടതായി പരാതി ലഭിച്ചു. ഇത് സംബന്ധിച്ച അന്വേഷണത്തിൽ ട്രൈബൽ ഓഫീസർ എ. റഹീം, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.വൈ. സുനീഷ്, ഓഫീസ് അറ്റൻഡൻറ് എം.എ. പൊന്നമ്മക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റ് ചെയ്തു. കുറ്റക്കാർ എന്ന് കണ്ടെത്തിയ പൊന്നമ്മക്കെതിരെ വകുപ്പ് ഡയറക്ടറും, റഹീമിനെതിരെ സർക്കാരും വിജിലൻസിന് പ്രോസിക്യൂഷൻ അനുമതി നൽകി.
ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ആറാട്ടുകടവ് കോളനിയിലെ ഭവന നിർമാണവുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന്, കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിന്റെ അധികാരപരിധിയിൽ ആലക്കോട് സൈറ്റ് മാനേജരായി സേവനമനുഷ്ഠിച്ച സലിം വിജിലൻസ് താഴേക്കോറോത്ത്-നെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. സലിമിനെതിരെ വകുപ്പിൽ നിന്നും വിജിലൻസിന് പ്രോസിക്യൂഷൻ അനുമതി നൽകി.
പട്ടികജാതി വകുപ്പിൽ ഭൂരഹിത പുനരധിവാസ പദ്ധതി, ഭവന നിർമാണ ധനസഹായ പദ്ധതി, പഠനമുറി ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, കൃഷിഭൂമി ധനസഹായം, വിദേശത്ത് തൊഴിൽ നേടുന്നതിനുള്ള ധനസഹായം, ദുരിതാശ്വാസ ധനസഹായം, സ്വയം സംഘം സഹായ പദ്ധതി, പ്രത്യേക പ്രോത്സാഹന സമ്മാനം, മെറിറ്റോറിയസ് സ്കോളർഷിപ്പ് എന്നീ പദ്ധതികളിൽ അഴിമതി നടന്നിട്ടുള്ളതായി പ്രഥമദൃഷ്ട്യാ കണ്ടെത്തി. ഈ വിഷയങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ജീവനക്കാർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടികൾ തുടങ്ങി.
തിരുവനന്തപുരം കോർപ്പറേഷൻ പട്ടികജാതി ഓഫീസ്, മലപ്പുറം അരീക്കോട് ബ്ലോക്ക് പട്ടികജാതി ഓഫീസ്, ദേവികുളം ബ്ലോക്ക് പട്ടികജാതി ഓഫീസ്, പാലക്കാട് മണ്ണാർക്കാട് ബ്ലോക്ക് പട്ടികജാതി ഓഫീസ്, കോട്ടയം കടുത്തുരുത്തി ബ്ലോക്ക് പട്ടികജാതി ഓഫീസ് എന്നിവിടങ്ങളിൽ നടപ്പാക്കിയ പദ്ധതികളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണ ത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.