ഇ'ൗ ബുക്കിലറിയാം കോവിഡ് നിയമങ്ങളെല്ലാം...
text_fieldsകണ്ണൂർ: പകർച്ചവ്യാധി നിയമ പ്രകാരം കേസെടുത്തു...... എന്താണ് ആ കേസ്, എന്താണ് പകർച്ചവ്യാധി നിയമം ?. ഇങ്ങനെ കോവിഡ് കാലത്ത് സാധാരണക്കാർക്ക് സംശയങ്ങൾ ഏറെയാണ്. ഇതിനുള്ള ഉത്തരം വൈ. വിനോദ് കുമാറിെൻറ ഇ -പുസ്തകം നൽകും. നിയമത്തെ കുറിച്ചുള്ള അജ്ഞത ശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള ഒരു കാരണമല്ല. നിയമത്തിെൻറ ഭാഷ സങ്കീർണ്ണമാണ്. സാധരക്കാർക്ക് അത് എളുപ്പം മനസ്സിലാകണമെന്നില്ല. ഇതിനും പരിഹാരമാണ് കണ്ണൂർ സർവകലാശാല സെക്ഷൻ ഓഫിസറായ വിനോദ് കുമാറിെൻറ ഇ -പുസ്തകം. മഹാമാരി പടർന്നുപിടിക്കുന്ന ഈ കാലത്ത് കോവിഡ് പ്രതിരോധ നിയമങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരിലെത്തിക്കുക എന്ന ഉദ്യമമാണ് അദ്ദേഹം തെൻറ ഓൺലൈനിലൂടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പ്രതിപാദിക്കുന്ന പുസ്തകമാണ് നിയമ ബിരുദദാരി കൂടിയായ അദ്ദേഹത്തിെൻറ 'മഹാമാരി - പ്രതിരോധത്തിൻ്റെ നിയമപാഠങ്ങൾ' എന്നത്. പൊതു ജനങ്ങൾക്ക് സൗജന്യമായി http://www.tinyurl.com/mahamari എന്ന ലിങ്കിൽ നിന്നും ഈ ഇ -ബുക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനാണ് പുസ്തകത്തിെൻറ പ്രകാശനം ഓൺലൈനിലൂടെ നിർവഹിച്ചത്.
ദുരന്ത നിവാരണ നിയമം, ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അധികാരങ്ങൾ, കേന്ദ്ര പകർച്ചവ്യാധി ഓർഡിനൻസ്, തിരുവിതാംകൂർ -കൊച്ചി പൊതുജനാരോഗ്യ നിയമം 1955 തുടങ്ങി നിരവധി നിയമസംബന്ധവും വിജ്ഞാന പ്രദവുമായ കാര്യങ്ങളാണ് 40 പേജുള്ളു ഇ -ബുക്കിൽ വിവരിച്ചിരിക്കുന്നത്.
ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത് പൊതുസമൂഹം അറിയേണ്ട നിയമങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട് ഇതിൽ. കോവിഡ് കാലത്ത് പാലിക്കേണ്ട നിയമങ്ങളും പൊലീസ് സ്വീകരിക്കുന്ന നടപടി ക്രമങ്ങളും എളുപ്പം മസ്സിലാക്കാം.
ലോക്ഡൗൺ കാലത്തും വിദ്യാസമ്പന്നരായ മലയാളികളുടെ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ജീവിത രീതികളാണ് ഈ പുസ്തകം എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് കാസർകോട് ജില്ലയിലെ ഉദുമ സ്വദേശിയായ വിനോദിെൻറ അഭിപ്രായം.
ലോകം ഒരു മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഈ കാലവും കടന്നുപോയെ പറ്റും. പക്ഷെ അതിന് സാധാരണക്കാർ തികച്ചും ജാഗരൂകരാകുകയും നിയമത്തെ അനുസരിക്കുകയും വേണം. ഇതിനുള്ള ബോധവത്കരണത്തിനുള്ള ശ്രമമാണ് ഈ ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെ താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി. ഡോ. ബി സന്ധ്യയാണ് പുസ്തകത്തിെൻറ അവതാരിക നിർവഹിച്ചിരിക്കുന്നത്. ഹൈകോടതിയിൽ പത്ത് വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത വിനോദ് കുമാറിെൻറ രണ്ടാമത്തെ പുസ്തകമാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.