നാലു ദിവസംകൊണ്ട് കാസർകോട്ട് കോവിഡ് ആശുപത്രി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക ്കാര്യം വ്യക്തമാക്കിയത്. പത്തു ദിവസം കൊണ്ട് കാസർകോട്ട് അതിനൂതന കോവിഡ് കെയര്സെൻറര് സം വിധാനങ്ങളൊരുക്കാന് അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ നേരത്തെ പറഞ്ഞിരുന്നു.
ഐസ ൊലേഷന്‍ വാര്‍ഡുകളും 20 തീവ്രപരിചരണ വിഭാഗങ്ങളും സജ്ജമാക്കണമെന്നാണ് നിര്‍ദേശം. കാസർകോട് മെഡിക്കല്‍ കോളജിലെ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കാണ് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റുന്നത്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് ലിമിറ്റഡ് സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് അനുമതി.
അടിയന്തര ചികിത്സക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ക്കായി 4.21 കോടി രൂപയും കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഫര്ണിചറുകള്ക്കായി 78.1 ലക്ഷം രൂപയും മരുന്നുകള്‍ക്കും മറ്റുമായി രണ്ട് കോടി രൂപയും ഉള്‍പ്പെടെ ഒന്നാംഘട്ടത്തില്‍ ഏഴ്് കോടിയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രൗണ്ട് ഫ്ലോറില്‍ ലഭ്യമായ സ്ഥലത്ത് 14 കിടക്കകളുള്ള ഐ.സി.യു, 129 കിടക്കകളുള്ള 9 ഐസൊലേഷന്‍ വാര്‍ഡ്, രണ്ട് കിടക്കകള്‍ വീതമുള്ള അഞ്ച് ഐസൊലേഷന്‍ മുറികള്‍ എന്നിവയാണുള്ളത്. ഫാര്‍മസി, ഇ.സി.ജി റൂം, സ്റ്റോര്‍ മുതലായവ സജ്ജമാക്കും. ഒന്നാംനിലയില്‍ 75 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാക്കും. അഞ്ചുദിവസത്തിനകം ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി ലഭ്യമാക്കാന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തി. ആശുപത്രിയില്‍ ശുദ്ധജലം ലഭ്യമാക്കാനായി കുഴൽകിണറിെൻറ വെള്ളം ഉപയോഗപ്പെടുത്തും.
ആശുപത്രി ഉപകരണങ്ങൾ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കും. 20 ഐ.സി.യു, അഞ്ച് വെൻറിലേറ്റര്‍, മൂന്ന് വെൻറിലേറ്റര്‍ നോണ്‍ ഇന്‍സേവ്, 20 മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, 20 ഇന്‍ഫ്യൂഷന്‍ പമ്പ്, 40 സിറിഞ്ച് പമ്പ്, 2 ഡിഫ്രിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍, 15 ക്രാഷ് കാര്‍ട്ട്, 10 ക്രാഷ് കാര്‍ട്ട് ട്രോമ, 10 ഓക്സിജന്‍ സിലിണ്ടര്‍ ബള്‍ക്ക്, 10 ആംബു ബാഗ്, 4 ഇ.സി.ജി മെഷീന് തുടങ്ങിയ 41 തരം ആശുപത്രി ഉപകരണങ്ങളാണ് സജ്ജമാക്കുന്നത്. മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ മംഗളൂരില്‍ ചികിത്സക്ക് പോകുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.