Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 11:37 PM GMT Updated On
date_range 6 Nov 2017 11:37 PM GMTതോമസ് ചാണ്ടിയെ മുറുകെ പിടിച്ച് സി.പി.എം
text_fieldsbookmark_border
തിരുവനന്തപുരം: ഭൂമി കൈയേറിയെന്ന ആരോപണങ്ങളും നിലംനികത്തിയെന്ന ജില്ല കലക്ടറുടെ റിപ്പോർട്ടും വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവുമെല്ലാം എതിരായിട്ടും മന്ത്രി തോമസ് ചാണ്ടിയെ കൈവിടാതെ സി.പി.എം. തിങ്കളാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തോമസ് ചാണ്ടി വിഷയത്തിൽ തൽക്കാലം കാര്യമായ നടപടികളൊന്നും വേണ്ടെന്ന തീരുമാനത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയെൻറ ഇക്കാര്യത്തിലെ നിലപാട് സെക്രേട്ടറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഭൂമി കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ടിന്മേൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ മതി. മന്ത്രിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും യോഗം വിലയിരുത്തി. മുന്നണിയെ പ്രതിരോധത്തിലാക്കുന്ന നിലയിൽ കാര്യങ്ങൾ കൊണ്ടുപോകേണ്ടെന്ന പൊതുനിലപാടാണ് സെക്രേട്ടറിയറ്റിലുണ്ടായത്.
അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. ലോക്കൽ സമ്മേളനങ്ങളിലുൾപ്പെടെ തോമസ് ചാണ്ടി വിഷയം ചർച്ചയാകുന്ന സാഹചര്യത്തിൽ സംസ്ഥാന സമിതിയിൽ ഇൗ വിഷയം ഉന്നയിക്കപ്പെടുമെന്നുറപ്പാണ്.കലക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രം തോമസ്ചാണ്ടിക്കെതിരെ നടപടി കൈക്കൊള്ളുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉൾപ്പെടെ സെക്രേട്ടറിയറ്റിൽ പ്രകടിപ്പിച്ചത്. തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോൾ നടത്തിയ കാര്യങ്ങളല്ല റിപ്പോർട്ടിൽ പറയുന്നത്. തോമസ് ചാണ്ടിക്ക് നേരിട്ട് ഇക്കാര്യങ്ങളിൽ പങ്കുണ്ടോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അതിനാൽ രാഷ്ട്രീയ ആയുധമാക്കിയുള്ള പ്രതിപക്ഷ നീക്കത്തിന് തൽക്കാലം വഴങ്ങേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന ജനജാഗ്രത യാത്ര സംബന്ധിച്ച കാര്യങ്ങളും സെക്രേട്ടറിയറ്റ് ചർച്ച ചെയ്തു. യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ മാധ്യമങ്ങൾ ഉൗതിവീർപ്പിച്ചതാണെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. സോളാർ കമീഷൻ റിപ്പോർട്ട് ഇൗമാസം ഒമ്പതിന് നിയമസഭയിൽ െവക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിക്കുന്ന നടപടിയുണ്ടാകണമെന്നും യോഗം തീരുമാനിച്ചതായാണ് വിവരം.
അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. ലോക്കൽ സമ്മേളനങ്ങളിലുൾപ്പെടെ തോമസ് ചാണ്ടി വിഷയം ചർച്ചയാകുന്ന സാഹചര്യത്തിൽ സംസ്ഥാന സമിതിയിൽ ഇൗ വിഷയം ഉന്നയിക്കപ്പെടുമെന്നുറപ്പാണ്.കലക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രം തോമസ്ചാണ്ടിക്കെതിരെ നടപടി കൈക്കൊള്ളുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉൾപ്പെടെ സെക്രേട്ടറിയറ്റിൽ പ്രകടിപ്പിച്ചത്. തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോൾ നടത്തിയ കാര്യങ്ങളല്ല റിപ്പോർട്ടിൽ പറയുന്നത്. തോമസ് ചാണ്ടിക്ക് നേരിട്ട് ഇക്കാര്യങ്ങളിൽ പങ്കുണ്ടോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അതിനാൽ രാഷ്ട്രീയ ആയുധമാക്കിയുള്ള പ്രതിപക്ഷ നീക്കത്തിന് തൽക്കാലം വഴങ്ങേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന ജനജാഗ്രത യാത്ര സംബന്ധിച്ച കാര്യങ്ങളും സെക്രേട്ടറിയറ്റ് ചർച്ച ചെയ്തു. യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ മാധ്യമങ്ങൾ ഉൗതിവീർപ്പിച്ചതാണെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. സോളാർ കമീഷൻ റിപ്പോർട്ട് ഇൗമാസം ഒമ്പതിന് നിയമസഭയിൽ െവക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിക്കുന്ന നടപടിയുണ്ടാകണമെന്നും യോഗം തീരുമാനിച്ചതായാണ് വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story