‘കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും’; യു.ഡി.എഫിനെതിരെ കൊലവിളിയുമായി സി.പി.എം
text_fieldsപാലക്കാട്: കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാൽ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനിൽക്കെയാണ് സംഭവം. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.
സമൂഹമാധ്യമങ്ങളിൽ കൊലവിളി മുദ്രാവാക്യത്തിന്റെ വിഡിയോ പ്രചരിച്ചു. സി.പി.എമ്മിലെ എട്ടംഗങ്ങളും ബി.ജെ.പിയുടെ ഒരംഗവുമാണ് അവിശ്വാസപ്രമേയ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്. കൊലവിളി മുദ്രാവാക്യത്തിൽ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ് കാവശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ഉദയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.