മതത്തിന്റെ പേരിൽ ജലീലിന് രക്തസാക്ഷി പരിവേഷം നൽകാൻ സി.പി.എം ശ്രമിക്കുന്നു- കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: മതത്തിന്റെ പേരിൽ മന്ത്രി ജലീലിന് രക്തസാക്ഷി പരിവേഷം നൽകാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വർഗീയ രാഷ്ട്രീയം സി.പി.എമ്മിന് തിരിച്ചടിയാകും. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി നേട്ടമുണ്ടാനുള്ള ശ്രമം അപകടരമാണ്. സി.പി.എമ്മിന്റെ അണികൾ ഇതിനെ പിന്തുണക്കുമെന്നാണോ പാർട്ടിയുടെ ധാരണയെന്നും സുരേന്ദ്രൻ ചോദിച്ചു.
ജലീലിന് അന്വേഷണ ഏജൻസികൾ ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജലീൽ ചോദ്യം ചെയ്യലിന് വിധേയനായിട്ടുള്ളത് ചട്ടലംഘനക്കേസിൽ അല്ല. ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ്. ഖുറാൻ കടത്തുന്നത് നിയമലംഘനമാണോ എന്നാണ് കോടിയേരി ബാലകൃഷ്ണൻ ചോദിക്കുന്നത്.
ഈന്തപ്പഴത്തെയും വർഗീയ നേട്ടമാക്കുമോ എന്നാണ് സി.പി.എം നോക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി സ്വർണം കടത്തിയോ എന്നാണ് സി.പി.എം പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത് ജലീലാണ്. ഖുറാൻ വിതരണം ചെയ്യണമായിരുന്നെങ്കിൽ വഖഫ് ബോർഡിൽ എൽപ്പിക്കാമായിരുന്നല്ലോ. ഇതിനായി വഖഫിന്റെ വാഹനങ്ങൾ ഉപയോഗിക്കാമായിരുന്നല്ലോ? എന്തിനാണ് ഒളിച്ചുകടത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.