ശോഭ സുരേന്ദ്രനും വേലായുധനുമെതിരെ സംഘ്പരിവാർ ഗ്രൂപ്പുകളിൽ വിമർശനം
text_fieldsകായംകുളം: ബി.ജെ.പി സംസ്ഥാന ഭാരവാഹിത്വ പട്ടികയിൽ അർഹമായ സ്ഥാനം നൽകാതിരുന്നതിനെത്തുടർന്ന് പരസ്യമായി പ്രതികരിച്ച നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അണികളുടെ രൂക്ഷവിമർശനം. ദേശീയ കൗൺസിൽ അംഗങ്ങളായ ശോഭ സുരേന്ദ്രൻ, പി.എം. വേലായുധൻ എന്നിവർെക്കതിരെയാണ് സംഘ്പരിവാർ ഗ്രൂപ്പുകളിൽ വിമർശനം ഉയരുന്നത്.
നേതാക്കൾ ഒറ്റുകാരായെന്ന ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നത്. ശോഭ സുരേന്ദ്രെൻറ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെയും വേലായുധെൻറ പേജിലും മുതിർന്ന നേതാക്കൾ എന്ന പരിഗണനപോലും നൽകാതെയുള്ള കടുത്ത വിമർശനമാണ് നിറയുന്നത്. അനുഭവപരിചയവും പക്വതയും മുതൽക്കൂട്ടായുള്ളവർ നിയമാവലിക്കുള്ളിൽ നിൽക്കണമെന്ന ഉപദേശവും ചിലർ നൽകുന്നുണ്ട്.
അദ്വാനിയും മുരളി മനോഹർ ജോഷിയും ചെയ്ത ത്യാഗങ്ങെളക്കാൾ വലുതൊന്നും വേലായുധൻ ചെയ്തില്ലെന്നാണ് അദ്ദേഹത്തിെൻറ ഫേസ്ബുക്കിൽ പേജിലെ വിമർശനത്തുടക്കം. പദവികൾ ഇല്ലാതെ തുടരാൻ വിഷമമാണെങ്കിൽ പുറത്തേക്കുള്ള വഴി തുറന്നുകിടക്കുന്നത് മനസ്സിലാക്കി പ്രവർത്തിക്കുകയെന്ന ഉപദേശവും ചിലർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.