Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമർശനങ്ങളെയും...

വിമർശനങ്ങളെയും പോസ്റ്ററുകളെയും കാര്യമാക്കുന്നില്ല, പ്രശാന്തിനെ പാർട്ടിയിൽ പിടിച്ചുനിർത്തും -പാലോട് രവി

text_fields
bookmark_border
palode ravi 29821
cancel

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും പോസ്റ്ററുകളെയും കാര്യമാക്കുന്നില്ലെന്ന് നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പി.എസ്. പ്രശാന്ത് പാർട്ടി വിട്ടുപോകുന്ന സാഹചര്യമുണ്ടാകില്ല. പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ പിടിച്ചു നിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.എസ്. പ്രശാന്തിന് ഇതുവരെ കിട്ടിയ അവസരങ്ങൾ നിസ്സാരമാണോയെന്ന് പാലോട് രവി ചോദിച്ചു. അദ്ദേഹം യുവജന ബോർഡ് ചെയർമാനായി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റായി. ഇതൊന്നും നിസാരമല്ല. ഈ സ്ഥാനങ്ങളൊക്കെയും പാർട്ടി നൽകിയതാണ്. ഇത്രയും അവസരം ലഭിച്ച, ഇത്രയും അനുഭവങ്ങളുള്ള ഒരു ചെറുപ്പക്കാരൻ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പാർട്ടി വിടില്ലെന്നും പാലോട് രവി പറഞ്ഞു.

പാലോട് രവിയെ അധ്യക്ഷനാക്കുന്നതിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ പ്രതിഷേധം ഉയർന്നിരുന്നു. ബി.ജെ.പി അനുഭാവി, പാർട്ടി സ്​ഥാനാർഥിയെ കാലുവാരി തുടങ്ങിയ ആരോപണങ്ങളാണ്​ പോസ്​റ്ററിൽ രവിക്കെതിരെ ആരോപിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥികളെ തോൽപ്പിച്ചതാണോ ഡി.സി.സി പദവിയിലേക്ക്​ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്​റ്ററിൽ ചോദിക്കുന്നു. പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ്. പ്രശാന്ത് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്നാണ്​ അദ്ദേഹത്തി​ന്‍റെ ആരോപണം. കോൺ​ഗ്രസ് തോൽവി പഠിക്കാൻ നിയോ​ഗിച്ച കമീഷന് മുന്നിലും പാലോട് രവിക്കെതിരെ പ്രശാന്ത് പരാതി ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCC ReorganizationPalode RaviPS Prashanth
News Summary - Criticisms and posters do not matter, Prashant will be kept in the party - Palode Ravi
Next Story