വിളനാശം: കർഷക കുടിശ്ശിക 110 കോടി
text_fieldsകൊച്ചി: സംസ്ഥാനത്ത് മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കവും വരൾച്ചയും മൂലം കൃഷിനശിച്ച ക ർഷകർക്ക് നഷ്ടപരിഹാര ഇനത്തിൽ കൃഷിവകുപ്പ് നൽകാനുള്ളത് 110 കോടി. കഴിഞ്ഞ പ്രളയ ത്തിൽ കൃഷിനശിച്ച ലക്ഷക്കണക്കിന് കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തി രിക്കുേമ്പാഴാണ് അതിനു മുമ്പുള്ള വരൾച്ചയിലും മഴയിലും വിളനാശം സംഭവിച്ചവരുടെ സ ഹായവിതരണം നീണ്ടുപോകുന്നത്. അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് 14 കർഷകർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ നഷ്ടപരിഹാരം ഉടൻ കൊടുത്തുതീർക്കണമെന്ന ആവശ്യം ശക്തമാണ്.
വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് അടക്കമാണ് 110 കോടി നൽകാനുള്ളത്. 2012 മുതലുള്ള കുടിശ്ശിക എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഏറെക്കുറെ തീർത്തിരുന്നു. കേന്ദ്രത്തിൽനിന്ന് ലഭിച്ച 66 കോടി ഉൾപ്പെടെ 297 കോടി ഇങ്ങനെ നൽകിയതായി അധികൃതർ പറയുന്നു. 2017, 2018 വർഷങ്ങളിലെ നഷ്ടപരിഹാരമാണ് ഇനി നൽകാനുള്ളത്. വിള ഇൻഷുറൻസ് പദ്ധതിയിൽ ഫണ്ട് ഉള്ളതിനാൽ നഷ്ടപരിഹാര വിതരണം കുറച്ചുകൂടി സുഗമവും സുതാര്യവുമായിരുന്നു. എന്നാൽ, പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള സഹായവും ഇപ്പോൾ കുടിശ്ശികയാണ്.
സംസ്ഥാനത്തെ 1,80,000 കർഷകരാണ് വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായത്. ഇവർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതിെൻറ ഇരട്ടിയോളം തുക നഷ്ടപരിഹാരം ലഭിക്കും. അശാസ്ത്രീയ മാനദണ്ഡങ്ങൾ മൂലം മറ്റു കർഷകർക്ക് ഇപ്പോഴും കേന്ദ്രം നഷ്ടപരിഹാരമായി അനുവദിക്കുന്ന തുക നാമമാത്രമാണ്. അതിനാൽ സംസ്ഥാന സർക്കാറിെൻറ ധനസഹായമാണ് ഇവർക്ക് അൽപമെങ്കിലും ആശ്വാസം. ഇതും മാസങ്ങളായി കുടിശ്ശികയായത് കർഷകരെ പ്രതിസന്ധിയിലാക്കി. പുതിയ അപേക്ഷ എത്തുന്നതോടെ കുടിശ്ശിക ഇനിയും ഉയരും.
മാർച്ച് 31നകം കൊടുത്തുതീർക്കും-മന്ത്രി
സർക്കാർ വകുപ്പുകളുടെ ഒരുലക്ഷം രൂപക്ക് മുകളിലുള്ള ബിൽ പാസാക്കുന്നതിന് നിലനിൽക്കുന്ന ട്രഷറി നിയന്ത്രണമാണ് പ്രധാന തടസ്സമെന്ന്കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. നേരത്തേ ഒരുകോടി രൂപ വരെ പാസാക്കാമായിരുന്നു. ബില്ലുകൾക്ക് ധനകാര്യ വകുപ്പിലെ വെയ്സ് ആൻഡ് മീൻസ് വിങ്ങിെൻറ അനുമതി ലഭിക്കേണ്ടതുണ്ട്. എങ്കിലും മാർച്ച് 31നകം കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കാനാകുമെന്നാണ് ധനവകുപ്പിൽനിന്ന് കിട്ടിയ വിവരം.
കേന്ദ്ര സർക്കാറിെൻറ ഫണ്ട് എത്ര കിട്ടിയാലും കർഷകർക്ക് കൊടുക്കാൻ കഴിയുന്നതിന് പരിമിതിയുണ്ട്. ഒരു വാഴക്ക് 5.20 രൂപയും തെങ്ങിന് 75 രൂപയുമാണ് കേന്ദ്രം നിശ്ചയിച്ച നിരക്ക്. ഇതനുസരിച്ചേ കേന്ദ്ര ഫണ്ട് ചെലവഴിക്കാനാകൂ. അതിനാൽ സംസ്ഥാന സർക്കാറിെൻറ വിഹിതവും കൂടി ചേർത്താണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.