വൈദികനെ കൊലപ്പെടുത്തിയ മുൻ കപ്യാർ അറസ്റ്റിൽ
text_fieldsകാലടി: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ.സേവ്യർ തേലക്കാട്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ കപ്യാരെ അറസ്റ്റ് ചെയ്തു.
മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറമ്പൻ കോരതിെൻറ മകൻ ജോണിയെയാണ് (56) വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിനുസമീപം ഇഞ്ചിക്കുഴി ഭാഗത്തെ റബർ തോട്ടത്തിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പ്രതിയെ കളമശ്ശേരിയിലെ എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു. ശനിയാഴ്ച കാലടി ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കും.
വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ് റെക്ടറെ ജോണി കത്തികൊണ്ട് കുത്തിയത്. തുടർന്ന് വനത്തിലേക്ക് രക്ഷപ്പെട്ടു. പെരുമ്പാവൂർ ഡിവൈഎസ്.പി ജി.വേണുവിെൻറ നേതൃത്വത്തിൽ പൊലീസ് മലയാറ്റൂർ വനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ നാലാം സ്ഥലത്തായി ജോണിയെ കണ്ടതായി മലകയറിയ പ്രദേശവാസികൾ വിവരം നൽകിയിരുന്നു.
തുടർന്ന് പൊലീസ് അന്വേഷണം അവിടേക്ക് മാറ്റി. പിന്നീട് ഒന്നാം സ്ഥലത്തിന് സമീപവും കണ്ടതായി വിവരം ലഭിച്ചു. ഇതുപ്രകാരം മലയാറ്റൂരിലെ യുവജനങ്ങളുടെ സഹായത്തോടെ അന്വേഷണം ആ പ്രദേശത്തേക്ക് മാറ്റി. ഉച്ചയോടെ ഒന്നാം സ്ഥലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രതിയെ യുവാക്കൾ കണ്ടെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടു.
തുടർന്ന് യുവാക്കളും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ അവശനിലയിലായ ജോണിയെ കണ്ടെത്തി. പൊലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു. ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് സമീപത്തെ ഷെഡിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു. മുണ്ട് പൊട്ടി നിലത്ത് വീഴുകയും തലയും നെഞ്ചും നിലത്തിടിച്ച് പരിക്കേൽക്കുകയും ചെയ്തതോെട ജോണി ക്ഷീണിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.