Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ജില്ലയിൽ...

ഇടുക്കി ജില്ലയിൽ സാംസ്‌കാരിക നിലയം: 50 കോടി ചെലവ്, പദ്ധതി 37 ഏക്കറിൽ

text_fields
bookmark_border
ഇടുക്കി ജില്ലയിൽ സാംസ്‌കാരിക നിലയം: 50 കോടി ചെലവ്, പദ്ധതി 37 ഏക്കറിൽ
cancel
camera_alt

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്ന്

ജില്ല സാംസ്‌കാരിക നിലയത്തിന് അനുവദിച്ച സ്ഥലം സന്ദര്‍ശിക്കുന്നു

ഇടുക്കി: സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ജില്ല സാംസ്‌കാരിക നിലയം നിർമിക്കുന്നതിന് ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്ന് ഡി.ടി.പി.സി വിട്ടുനല്‍കിയ സ്ഥലം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഇടുക്കി-കട്ടപ്പന റോഡിനോട് ചേര്‍ന്ന് 37 ഏക്കറില്‍ ഇറിഗേഷന്‍ മ്യൂസിയം, മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍, സാംസ്‌കാരിക സമുച്ചയം എന്നിവ നിർമിക്കുന്നതിനാണ് പദ്ധതി. 50 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ചെറുതോണി-ഇടുക്കി മെയിന്‍ റോഡില്‍ ഒരു കിലോമീറ്റര്‍ മാറി ആലിന്‍ചുവട് ജങ്ഷന്‍ മുതല്‍ ഇടുക്കി ചപ്പാത്തുവരെ റോഡിനോട് ചേര്‍ന്ന് ഡി.ടി.പി.സിയുടെ ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. റവന്യൂ വകുപ്പ് മുഖേന എത്രയും വേഗം സ്ഥലത്തിന്റെ സര്‍വേ നടത്തും. ഇടുക്കി ആര്‍ച്ച് ഡാമിനു സമീപം നിർമിക്കുന്ന സാംസ്‌കാരിക നിലയവും അനുബന്ധ സംവിധാനങ്ങളും കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമായി ഇടുക്കി മാറും. ഇടുക്കി-മൂന്നാര്‍-തേക്കടി ബന്ധിപ്പിച്ചിട്ടുള്ള ടൂറിസം ട്രയാങ്കിളാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മലയാളനാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഓരോ ദേശത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്നതിനുമായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിർമിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും സാംസ്‌കാരിക നിലയം ഉയരുന്നത്.

ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചായിരിക്കും നിർമാണം. ഓഡിറ്റോറിയങ്ങള്‍, താമസ സൗകര്യങ്ങള്‍, സെമിനാര്‍ ഹാളുകള്‍, ആര്‍ട്ട് ഗാലറി, ബുക്ക് ഷോപ്പുകള്‍, കരകൗശല വിദഗ്ധര്‍ തയാറാക്കുന്ന വിവിധ വസ്തുക്കളുടെ വില്‍പനശാല, സാംസ്‌കാരിക ശില്‍പങ്ങള്‍ തുടങ്ങിയവ സമുച്ചയത്തില്‍ ഉള്‍പ്പെടും. പദ്ധതി പ്രദേശത്തുള്ള ഈറ്റകള്‍ വെട്ടിമാറ്റാൻ ബാംബൂ കോര്‍പറേഷന് അനുമതി നല്‍കുമെന്ന് കലക്ടർ ഷീബ ജോര്‍ജ് അറിയിച്ചു.

ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എൻ. മായ, സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്‍ ഡയറക്ടര്‍ അബ്ദുല്‍ മാലിക്, പ്രോജക്ട് മാനേജര്‍ എം.ആര്‍. രതീഷ്, ഭൂരേഖ തഹസില്‍ദാര്‍ മിനി പി. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, ടോമി ഇളംതുരുത്തിയില്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukkiidukki Cultural Center
News Summary - Cultural Center in Idukki District: Cost 50 crores, project on 37 acres
Next Story