വിനോദിനിക്ക് വീണ്ടും നോട്ടീസ്; 23ന് ഹാജരാകണം
text_fieldsകൊച്ചി: ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞതവണ നോട്ടീസ് അയച്ചെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു അന്ന് അവരുടെ പ്രതികരണം.
ഇത്തവണ വിലാസം മാറ്റി കോടിയേരിയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്കാണ് അയച്ചിരിക്കുന്നതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. മുമ്പ് തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിെൻറ വിലാസത്തിലായിരുന്നു അയച്ചത്. വീട് അടഞ്ഞുകിടക്കുകയാണെന്ന് കാട്ടി നോട്ടീസ് തിരികെ എത്തുകയായിരുന്നു.
ലൈഫ് മിഷൻ ഇടപാടിൽ യൂനിടാക് ഉടമ സന്തോഷ് ഈപ്പനിൽനിന്ന് കമീഷനായി ലഭിച്ച ഐ ഫോണുകളിലൊന്നിൽ ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് വിളിച്ചുവരുത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.