Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.എ കുടിശ്ശിക...

ഡി.എ കുടിശ്ശിക ഉടനില്ല; പിന്നാക്കം പോയത് തെരഞ്ഞെടുപ്പുകാലത്തെ ഉത്തരവിൽനിന്ന്

text_fields
bookmark_border
Kerala Secretarial-kerala news
cancel

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക നൽകാത്ത ത് സാമ്പത്തികപ്രതിസന്ധിയെ തുടർന്ന്. കുടിശ്ശിക നൽകുന്നത് 1400 മുതൽ 1600 കോടി രൂപ വരെ ബാ ധ്യത വരുത്തുമെന്നാണ് ധനവകുപ്പിെൻറ വിലയിരുത്തൽ. ഘട്ടമായി അടുത്തമാസം നൽകുന്ന തിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അഞ്ചുശതമാനം ഡി.എ വർധന ഏപ്രിലിലെ ശമ്പളത്തോട ൊപ്പം ലഭിക്കും. കുടിശ്ശികയും ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി നൽകുമെന്ന തെരഞ്ഞ െടുപ്പ് കാലത്തെ ഉത്തരവാണ് നടപ്പാകാതെ പോയത്.

മുൻ ഉത്തരവിൽ ദേഭഗതി വരുത്തിയാ ണ് കുടിശ്ശിക നൽകൽ മാറ്റിെവച്ചത്. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. കൊടുക്കാൻ കഴിയില്ലെങ്കിൽ ഉത്തരവിറക്കിയതെന്തിനെന്ന ചോദ്യമാണ് ജീവനക്കാർ ഉയർത്തുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പെൻഷൻകാരുടേതടക്കം സംഘടനാപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. വോെട്ടടുപ്പിനുമുമ്പ് ഇറക്കിയ ഉത്തരവ് വോെട്ടടുപ്പിനുശേഷം മാറ്റിെവച്ചത് കബളിപ്പിക്കലെന്നാണ് ആരോപണം. 2018 ജനുവരി ഒന്നുമുതലുള്ള രണ്ടുശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്ന് ശതമാനവും ചേർന്ന ക്ഷാമബത്ത കുടിശ്ശികയാണ് നൽകാൻ തീരുമാനിച്ചത്. ജീവനക്കാർക്ക് ഇത് പി.എഫിൽ ലയിപ്പിക്കുന്ന പതിവും ഒഴിവാക്കി പണമായി നൽകുമെന്നാണ് വാഗ്ദാനം ചെയ്തത്.

ശമ്പളബിൽ ഡി.എ കുടിശ്ശിക അടക്കം രേഖപ്പെടുത്തി ഇതിനകം സമർപ്പിക്കുകയും ചെയ്തു. ശമ്പളബിൽ പാസാക്കേണ്ട ഘട്ടത്തിലാണ് കുടിശ്ശിക ഇപ്പോൾ നൽകേെണ്ടന്ന ഭേദഗതി വന്നത്. എന്നാൽ, ഇത് പണമായിത്തന്നെ നൽകാനാണ് ലക്ഷ്യമിടുന്നത്. ഒന്നിലധികം ഘട്ടങ്ങളായി ഇൗ തുക നൽകുന്നതിനാണ് ആലോചന. പരിശോധനകൾക്ക് ശേഷം പിന്നീട് ഉത്തരവിറക്കും. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം അനേക കോടികളുടെ ബില്ലുകൾ ട്രഷറി ക്യൂവിലേക്ക് മാറ്റിയിരുന്നു. ഇതിെൻറ തുക കൊടുത്തുതുടങ്ങിയിട്ടുണ്ട്. പുതിയ വർഷത്തെ ചെലവിലാണ് ഇത് ഉൾപ്പെടുത്തിയത്. പൊതുവിപണിയിൽനിന്ന് 3,000 കോടി ഏപ്രിലിൽ സർക്കാർ കടമെടുത്തിരുന്നു.


കുടിശ്ശിക വൈകുമെന്ന് മന്ത്രി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശ്ശിക വിതരണം എന്നുമുതലുണ്ടാകുമെന്ന് പറയാനാകില്ലെന്നും മൂന്നുമാസത്തിനുശേഷമേ തീരുമാനമാകൂവെന്നും മന്ത്രി ടി.എം. തോമസ് ഐസക്. ഡി.എ കുടിശ്ശിക ഈ മാസം മുതല്‍ വിതരണം ചെയ്തുതുടങ്ങുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അത് പണമായിതന്നെ നല്‍കും. പേക്ഷ, ഉടനുണ്ടാകില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അധിക ഡി.എ വിതരണത്തില്‍ ആശങ്കക്ക് അടിസ്ഥാനമില്ല. മാസശമ്പളത്തോടൊപ്പംതന്നെ അധിക ഡി.എ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം തുടർന്നു.


ജീവനക്കാരെ കബളിപ്പിച്ചത് ലജ്ജാകരം –ചെന്നിത്തല
തിരുവനന്തപുരം: ഡി.എ കുടിശ്ശിക നല്‍കുമെന്ന പ്രഖ്യാപനം െതരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഴുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുക മാത്രമല്ല അവഹേളിക്കുകകൂടി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചരിത്രത്തില്‍ ഒരു സര്‍ക്കാറും െതരഞ്ഞെടുപ്പിന് വ്യാജവാഗ്ദാനം നല്‍കി ജീവനക്കാരെ പറ്റിക്കുന്ന നാണംകെട്ട നടപടി സ്വീകരിച്ചിട്ടില്ല. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്ന ഈ ശൈലി ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതെല്ലന്നും അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു. സര്‍ക്കാറിലെ വിശ്വാസം നഷ്ടപ്പെടുത്തലാണിത്. ബജറ്റിലും മറ്റും ജനങ്ങള്‍ക്ക് കള്ള വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് സ്ഥിരംപരിപാടിയാക്കിയ സര്‍ക്കാര്‍ സ്വന്തംജീവനക്കാരെയും കബളിപ്പിച്ചു.
പണം നല്‍കാനില്ലെങ്കില്‍ െതരഞ്ഞെടുപ്പിന് മുമ്പ് അക്കാര്യം തുറന്നുപറയാമായിരുന്നു. അല്ലാതെ പണം നല്‍കുമെന്ന് ഉത്തരവിറക്കി കാണിച്ചശേഷം െതരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് പിന്‍വലിച്ചത് ലജ്ജാകരമാണ്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റില്‍ െതരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വെട്ടിക്കുറവ് വരുത്തുന്ന തീരുമാനവും ഇതേപോലെ കബളിപ്പിക്കലാണ്.

സർക്കാർ നിലപാട് വഞ്ചനാപരം
തിരുവനന്തപുരം: ഡി.എ കുടിശ്ശിക നൽകുമെന്ന ഉത്തരവിൽനിന്ന് പിന്മാറിയ സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് സംസ്ഥാന പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക് ഉത്തരവാദിയായ ധനമന്ത്രി രാജിെവക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് വി.എം. മോഹനൻപിള്ള ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentDA
News Summary - DA kerala government
Next Story