നീന്തൽ പരിശീലനത്തിനെത്തിയ എട്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
text_fieldsചെന്നൈ: നീന്തൽ പരിശീലനത്തിന് എത്തിയ എട്ട് വയസ്സുകാരി ആദ്യ ദിവസം മാതാപിതാക്കളുടെ മുന്നിൽ ശ്വാസം മുട്ടിമരിച്ചു. ചെന്നൈ മുഗപ്പെയർ ഇൗസ്റ്റിൽ താമസിക്കുന്ന സിനിമാ സഹ സംവിധായകൻ തൃശൂർ എടക്കളത്തൂർ പീച്ചിങ്ങൽ വീട്ടിൽ പി.ജി ബിജു-ജെസി (സോഫ്റ്റ് വെയർ എൻജിനീയർ) ദമ്പതികളുടെ മകൾ പി.ബി ആൻട്രിയയാണ് മരിച്ചത്. മുഗപ്പെയർ വെസ്റ്റ് ഡോൺ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. മുഗപ്പെയറിലെ വി.വി സ്വിമ്മിങ് അക്കാദമിയിൽ ശനിയാഴ്ച രാവിലെ 7.30നാണ് സംഭവം.
അച്ഛെൻറയും അമ്മയുടെയും സാന്നിധ്യത്തിൽ പരിശീലകരുടെ നിർദേശപ്രകാരം നീന്തൽ കുളത്തിൽ ഇറങ്ങിയ കുട്ടി അമിതമായി വെള്ളംകുടിക്കുകയും ശ്വാസ തടസ്സം അനുഭവപ്പെടുകയുമായിരുന്നു. ഉടൻ സമീപ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശീലകരുടെ അശ്രദ്ധയാണ് അപകടമുണ്ടാകാൻ കാരണമെന്ന് കേസെടുത്ത മുഗപ്പെയർ പൊലീസ് പറഞ്ഞു. പരിശീലകരായ ഇളേങ്കാ, സീതാറാം എന്നിവരെ അറസ്റ്റ്ചെയ്തു. മൃതദേഹം കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് മൂന്നുമണിക്ക് കിൽപ്പോക്ക് സെമിത്തേരിയിൽ. പ്രമുഖ തമിഴ് സംവിധായകനും നടനുമായ സമുദ്രാകനിയുടെ സിനിമകളിലെ സഹ സംവിധായകനാണ് ബിജു. സഹോദരൻ: ആേൻറാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.