Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുനാമി:...

സുനാമി: രാക്ഷസത്തിരമാലകൾ കരയെ നക്കിത്തുടച്ച നടുക്കുന്ന ഓർമക്ക് 16 വർഷം

text_fields
bookmark_border
December 26, 2020 marks the 16th anniversary of the Indian Ocean Tsunami
cancel
camera_alt

സുനാമി ദുരന്തം ബാക്കിയാക്കിയത്  (ഫയൽ ഫോട്ടോ)-courtsey-www.amarujala.com

തിരുവനന്തപുരം: രാക്ഷസത്തിരമാലകൾ 14 രാജ്യങ്ങളെ കഴുകിയെടുത്ത ആ ദുരന്തത്തിന് 16 വർഷം. 2004 ഡിസംബര്‍ 26 നാണ് മനുഷ്യചരിത്രത്തിെല ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പം സുമാത്ര ദ്വീപുകളെ പിടിച്ചുലച്ചത്. റിക്ടർ സ്കെയിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2,27,898 ത്തോളം പേരുടെ ജീവനെടുത്ത സുനാമിയായി മാറി. 16 വർഷങ്ങൾക്കിപ്പുറവും ആ ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യങ്ങൾ മുക്തരായിട്ടില്ല.

കടലിെൻറ സൗന്ദര്യം നുകർന്ന് ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാനെത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ ഞൊടിയിടയിൽ കടലെടുത്തു പോയി. ദൂരെ കണ്ട കൂറ്റൻ തിരമാലകൾ നിമിഷ നേരം കൊണ്ട് കരയെ നക്കിത്തുടച്ചു. കൂറ്റൻ കെട്ടിടങ്ങളെയും വൻ മരങ്ങളെയും രക്ഷാസത്തിരമാലകൾ വിഴുങ്ങി.


ഇന്ത്യയില്‍ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളില്‍ സുനാമി ദുരന്തം വിതച്ചു. വീടും കുടുംബവും നഷ്ടമായവർ അതിലുമേറെയാണ്.സുനാമിയുടെ 16ാം വാർഷികത്തിൽ പോലും ദുരിതാശ്വാസ പദ്ധതികൾ പൂർണതയിലെത്തിയിട്ടില്ല. അന്നത്തെ ദുരന്തത്തിൽ നിന്ന് കരകയറാനാകാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നും കഴിയുന്നത്. വിങ്ങിപ്പൊട്ടുന്ന ഒരുപാട് ഹൃദയങ്ങൾ ഇന്നും മറക്കാനാകാത്ത വേദനകൾ തിന്ന് കഴിയുന്നു.

ഇന്ത്യയില്‍ 16,000 ത്തോളം പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം 7000 ത്തോളം പേരുടെ ജീവന്‍ സുനാമി കവര്‍ന്നു. 236 പേരാണ് കേരളത്തില്‍ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തില്‍ ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു.

29 മനുഷ്യജീവനുകളാണ് ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴുപേരും മരിച്ചു. നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു. പെരുമ്പള്ളി, തറയിൽകടവ്, വലിയഴീക്കൽ പ്രദേശങ്ങളായിരുന്നു സൂനാമിയിൽ തകർന്നടിഞ്ഞത്.

courtsey: www.newindianexpress.com

ദുരന്തമുണ്ടായി ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ അധികാരികൾ തങ്ങളോട് കാട്ടിയ വഞ്ചനക്ക് സൂനാമി ഉണ്ടാക്കിയതിെനക്കാൾ വലിയ വേദനയുണ്ടെന്ന് തീരവാസികൾ പറയുന്നു. തീരത്ത് പൂർത്തിയാകാതെ കിടക്കുന്ന സൂനാമി പുനരധിവാസ പദ്ധതികളും സൂനാമി കോളനികളിലെ ദുരിതജീവിതങ്ങളും അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാത്ത തീരഗ്രാമത്തിെൻറ ശോച്യാവസ്ഥയും അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.

അതിനിടെ 2017 നവംബറിലുണ്ടായ ഒാഖി ചുഴലിക്കാറ്റിെൻറ രൂപത്തിൽ മറ്റൊരു കടൽ ദുരന്തം തീരദേശത്തെ വിഴുങ്ങിയിരുന്നു. കടലിൽ മത്സ്യബന്ധനത്തിനു പോയ 76 പേരുടെ ജീവനെടുത്താണ് ചുഴലിക്കാറ്റ് അടങ്ങിയത്. 208പേരെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tsunamiIndian Ocean
Next Story