തള്ളാനും കൊള്ളാനും വയ്യാ..; സി.പി.എമ്മിന് തലവേദനയായി ദീപ നിശാന്ത്
text_fieldsതൃശൂർ: കവിത മോഷണ വിവാദത്തിലായ ശ്രീകേരളവർമ കോളജ് അധ്യാപികയും എഴുത്തുകാരിയുമാ യ ദീപ നിശാന്തിനെ തള്ളാനും കൊള്ളാനും കഴിയാതെ സി.പി.എം. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശ ാഖനും പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയു ം എഴുത്തുകാരനുമായ അശോകൻ ചരുവിലും ദീപയെ ന്യായീകരിച്ച് പരസ്യമായി രംഗത്ത് വന്നപ്പ ോൾ, സി.പി.എം ജില്ല കമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവെൻറ ഭാര്യയും ക േരളവർമ കോളജിലെ അധ്യാപികയുമായ ആർ. ബിന്ദുവടക്കമുള്ളവർ ദീപ നിശാന്തിനെതിരെ രംഗ ത്ത് വന്നു.
സമൂഹമാധ്യമങ്ങളിൽ കടുത്ത പോർവിളി നടക്കുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളും മൗനം തുടരുകയാണ്. കവിത മോഷണ വിവാദത്തിൽ ദീപ നിശാന്ത് തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തതോടെ കവി കലേഷ് വിവാദത്തിൽ നിന്നും ഒഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അനാവശ്യ വിവാദം വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം പാർട്ടി നേതാക്കൾ. കേരളവർമ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദത്തിൽ എസ്.എഫ്.ഐയെ പിന്തുണച്ച ദീപ നിശാന്ത് അതിവേഗത്തിലാണ് ഇടത് സാംസ്കാരിക നായകനിരയിലേക്ക് വളർന്നത്.
മുതിർന്ന സി.പി.എം നേതാക്കളുമായും ദീപക്ക് അതിവേഗത്തിൽ ബന്ധങ്ങളുണ്ടാവുകയും ചെയ്തു. ദീപയുടെ വരവിലൂടെ, ബിന്ദുവടക്കമുള്ളവർ പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. തങ്ങളെ പിന്നിലാക്കി അതിവേഗത്തിൽ ഇടത് സാംസ്കാരിക നാവായി ഉയർന്ന ദീപ നിശാന്തിനെ അടിക്കാൻ കിട്ടിയ അവസരമായി സി.പി.എമ്മിലെ ഒരു വിഭാഗം വിഷയം ഏറ്റെടുത്തിരിക്കുകയാണ്.
സ്കൂൾ കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുപ്പിച്ചതിലെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ സി.പി.എം നിയന്ത്രണത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ ദീപ ഉദ്ഘാടകയായത് പാർട്ടി ദീപയോടൊപ്പമാണെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു. തൃശൂരിൽ നടന്ന ജനാഭിമാന സംഗമത്തിൽ ദീപ നിശാന്തിനെയും ശ്രീചിത്രനെയും പങ്കെടുപ്പിക്കരുതെന്ന ഒരു വിഭാഗത്തിെൻറ ആവശ്യത്തെ അശോകൻ ചരുവിലിെൻറ നേതൃത്വത്തിൽ അവഗണിച്ചിരുന്നു.
കവിത മോഷണ വിവാദം കത്തി നിൽക്കെ തൃശൂരിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു. ഇത് തള്ളിയായിരുന്നു ജില്ല കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ നേതാവുമായ ആർ. ബിന്ദുവിെൻറ സമൂഹമാധ്യമങ്ങളിലെ വിമർശനം.
സി.പി.എം നിയന്ത്രണത്തിലുള്ള കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ജേർണലിലാണ് കലേഷിൻെറ കവിത, ദീപയുടെ പടവും പേരുമടക്കം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ആക്ഷേപമുയർന്നതോടെ ദീപയിൽ നിന്നും വിശദീകരണം തേടാൻ സംഘടന തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെ ദീപക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയായ കെ.പി.സി.ടി.എ കൊച്ചിൻ ദേവസ്വം ബോർഡിന് കത്ത് നൽകി. ഇതിൽ പ്രിൻസിപ്പലിനോട് അഭിപ്രായം തേടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.