ദുരിതാശ്വാസ ഫണ്ട്: മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിശ്ചിത തുക വീതം സംഭാവന നൽകണമെന്ന ദേവസ്വം കമീഷണറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
ക്ഷേത്രങ്ങളുടെ വരുമാനവും സാമ്പത്തികാവസ്ഥയും പരിഗണിക്കാതെ നിശ്ചിത തുക വീതം നൽകണമെന്നാവശ്യപ്പെടുന്ന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് എം.കെ. ഗോപിനാഥ് നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
ക്ഷേത്രങ്ങളിൽനിന്ന് പണം പിരിച്ചെടുക്കാൻ ഉത്തരവിടുന്നത് തന്നെ ശരിയായ നടപടിയല്ലെന്ന് ഹരജിയിൽ പറയുന്നു. പല ക്ഷേത്രങ്ങൾക്കും നിലനിൽപ്പിന് വേണ്ട സാമ്പത്തിക സാഹചര്യമോ വരുമാനമോ ഇല്ല. മലബാർ ദേവസ്വത്തിന് കീഴിലുള്ള പല ക്ഷേത്രങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഒാരോ ക്ഷേത്രവും നിശ്ചിത തുക നൽകണമെന്ന് നിർബന്ധിക്കാനാവില്ല.
ക്ഷേത്രങ്ങളിൽ നീക്കിയിരിപ്പ് തുക ഉണ്ടോയെന്ന് പരിശോധന നടത്തി ആ തുകയാണ് ചട്ട പ്രകാരം കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ടത്. ഇതിന് ദേവഹിതം പരിശോധിക്കുകയും വേണം. മലബാർ ദേവസ്വം കമീഷണറുടെ ഉത്തരവ് ഇൗ ചട്ടങ്ങളൊന്നും പാലിക്കാതെയുള്ളതാണ്. അതിനാൽ ദേവസ്വം കമീഷണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.