വെള്ളരിക്കുണ്ട് താലൂക്ക് യാഥാർഥ്യമാക്കിയ വികസന നായകൻ
text_fieldsനീലേശ്വരം: മലയോര ജനതയുടെ നീണ്ട നാളത്തെ ആവശ്യമായ വെള്ളരിക്കുണ്ട് താലൂക്ക് യാഥാർഥ്യമാക്കിയ വികസന നായകനാണ് ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇപ്പോഴത്തെ ബളാൽ പഞ്ചായത് പ്രസിഡന്റായ രാജു കട്ടക്കയത്തിൽ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ട് വെള്ളരിക്കുണ്ട് താലൂക്ക് രൂപവത്കരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് യു.ഡി.എഫ് സർക്കാർ താലൂക്ക് രൂപവത്കരണത്തിന് അനുമതി നൽകി യാഥാർഥ്യമാക്കി. 2014 ഫെബ്രുവരി 21 ന് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനം ഉദ്ഘാടനം ചെയ്തു. മന്ത്രി അടൂർ പ്രകാശാണ് അധ്യക്ഷത വഹിച്ചത്.
മലയോര മേഖലയുടെ കൂടുതൽ വികസനത്തിന് അടിസ്ഥാനമായത് വെള്ളരിക്കുണ്ട് താലൂക്ക് രൂപവത്കരണമാണ്. തീർത്താൽ തീരാത്ത കടപ്പാടാണ് ഉമ്മൻ ചാണ്ടിയോട് മലയോര ജനതക്കുള്ളത്. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിെന്റ പൊതുപ്രവർത്തനത്തിെന്റ ഇരുപത്തി അഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തതും ഉമ്മൻ ചാണ്ടിയാണ്.
മലയോരത്തെ കോൺഗ്രസ് പാർട്ടിക്കകത്തെ പല പ്രശ്നങ്ങളിലും മധ്യസ്ഥം വഹിച്ച നേതാവ് കൂടിയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് എ ഗ്രൂപ്പിെന്റ അമരക്കാരൻ എന്ന നിലയിൽ ഉമ്മൻ ചാണ്ടിക്ക് മലയോര ജനത പൂർണ പിന്തുണ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.