സംവിധായകൻ വിനയന്‍റെ വിലക്ക്; ഫെഫ്കയുടെ ഹരജി സുപ്രീംകോടതി തളളി
text_fieldsകൊച്ചി: സംവിധായകൻ വിനയന്‍റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്‍ക സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. വിനയന് ഫെഫ്‍ക 81,000 രൂപ പിഴയൊടുക്കണമെന്ന നാഷണൽ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രൈബ്യൂണൽ, കോമ്പറ്റീഷന്‍ കമ്മീഷൻ എന്നിവയുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
ജസ്റ്റിസ് ആര്‍. എഫ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. പിഴത്തുക കുറക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. ട്രേഡ് യൂണിയൻ ആക്ട് പ്രകാരം രൂപീകരിച്ച ഫെഫ്‍ക ഒരു തൊഴിലാളി സംഘടനയാണെന്നും ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കേണ്ടത് ലേബർ കോടതിയാണെന്നുമായിരുന്നു സുപ്രീംകോടതിയിലെ വാദം.
തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിനയൻ നൽകിയ ഹരജിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ താരസംഘടനയായ അമ്മക്ക് നാലുലക്ഷം രൂപയും ഫെഫ്കക്ക് 81, 000 രൂപയും പിഴ ചുമത്തിയിരുന്നു. വിധിക്കെതിരേ ഫെഫ്‍ക മാത്രമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.