േഹാർട്ടികോർപ്പിൽ വൻ ക്രമക്കേട്
text_fieldsതിരുവനന്തപുരം: കൃഷി വകുപ്പിന് കീഴിലുള്ള ഹോർട്ടികോർപ്പിൽ വൻ ക്രമക്കേട് നടക്കുന ്നതായി വിജിലൻസ് കണ്ടെത്തി. കർഷകർക്ക് നൽകേണ്ട സബ്സിഡി പണം ഇതര സംസ്ഥാന ഏജൻറുമ ാർ കൈക്കലാക്കിയെന്നതാണ് നിർണായകമായ കണ്ടെത്തൽ. സാധനങ്ങൾ വാങ്ങുന്നതിലും ക്രമേ ക്കടുണ്ട്.
പ്രധാന ചുമതലയിൽ നിയമിക്കരുതെന്ന് വിജിലൻസ് നിർദേശിച്ച അഴിമതിക്കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥന് എട്ട് ജില്ലകളുടെ ചുമതല നൽകിയതും കണ്ടെത്തി. വിജിലൻസ് സ്പെഷൽ യൂനിറ്റ് എസ്.പി കെ.ഇ. ബൈജുവിെൻറ നേതൃത്വത്തിൽ പൂജപ്പുരയിലെ ആസ്ഥാനം, ആനയറയിലെ വേൾഡ് മാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ഇവ വിശദമായ പരിശോധിക്കുമെന്ന് എസ്.പി കെ.ഇ. ബൈജു ‘മാധ്യമ’ത്തോട് പറഞ്ഞു. കർഷകരുടെ പേരിലുള്ള സബ്സിഡി പണത്തിൽ വ്യാപക തിരിമറിയാണ് നടന്നത്. ഇൗ പണം തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ഏജൻറുമാരുടെ കീശയിലേക്കാണ് പോയത്. സർക്കാർ അനുമതിയില്ലാതെ രണ്ട് ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തിയതായും കണ്ടെത്തി. അനാവശ്യമായി പച്ചക്കറികൾ വാങ്ങിക്കൂട്ടിയതായും അവ നശിച്ചതിനെ തുടർന്ന് കുഴിച്ചുമൂടിയതായും സംശയമുണ്ട്.
സംസ്ഥാനത്തെ കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച് ഹോർട്ടികോർപ് വഴി വിൽക്കാനായിരുന്നു സർക്കാറിെൻറ നിർദേശം. ഇതിനായി 15 കോടി രൂപ സബ്സിഡി ഇനത്തിൽ ഹോർട്ടികോർപ്പിന് നൽകി. പക്ഷേ, സബ്സിഡി പണം കർഷകരിലേക്ക് എത്തിയിട്ടില്ല. കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പച്ചക്കറി കച്ചവട ഏജൻസികളിലേക്കാണ് ഈ പണം പോയത്. കമീഷൻ തട്ടാനായി ആവശ്യത്തിലമധികം പച്ചക്കറി സംഭരിച്ചു. ഇങ്ങനെ സംഭരിച്ച അഴുകിയ പച്ചക്കറി ആനയറയിലെ മൊത്ത വിതരണ കേന്ദ്രത്തിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.