ഡോക്ടർമാർ കരുതിയിരിക്കുക; സൗജന്യം പറ്റിയാൽ പിടിവീഴും
text_fieldsമലപ്പുറം: മരുന്ന് നിർമാണ കമ്പനികളുമായി അവിശുദ്ധബന്ധം സ്ഥാപിച്ച ഡോക്ടർമാർ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ (എം.സി.െഎ) നിരീക്ഷണത്തിൽ. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച വ്യാപക പരാതികളുടെ വെളിച്ചത്തിലാണ് കർശന നിയന്ത്രണം കൊണ്ടുവരുന്നത്. മരുന്നുകമ്പനികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ ഡോക്ടർമാർക്ക് നൽകുന്നതായും സൗജന്യ വിദേശയാത്രയടക്കം ഒരുക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. പല ഡോക്ടർമാരും ചില കമ്പനികളുടെ മരുന്നുകൾ മാത്രമാണ് സ്ഥിരമായി കുറിക്കുന്നത്. ഇത് ഫാർമ കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള രഹസ്യബന്ധത്തിന് തെളിവാണെന്നാണ് വിലയിരുത്തൽ. കുറിപ്പടിയിൽ മരുന്നുകളുടെ രാസനാമം (ജനറിക് നാമം) നിർബന്ധമായും എഴുതണമെന്ന എം.സി.െഎ നിർദേശം എവിെടയും പാലിക്കപ്പെടുന്നില്ല.
സർക്കാർ ഡോക്ടർമാർപോലും ഇതവഗണിക്കുകയാണ്. മരുന്നുവില ഉയർത്തി കൊള്ളലാഭമുണ്ടാക്കുന്ന വൻകിട കമ്പനികളെ തുണക്കുന്ന നിലപാടാണ് ഭൂരിപക്ഷം ഡോക്ടർമാരും തുടരുന്നത്. ജൻഒൗഷധി ഷോപ്പുകൾ വഴി ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ വിപണിയിലിറക്കിയിട്ടും രാസനാമം കുറിപ്പടിയിൽ എഴുതാൻ ഡോക്ടർമാർ സന്നദ്ധമല്ല. ഡോക്ടർമാരും കുടുബാംഗങ്ങളും ഫാർമ കമ്പനികളിൽനിന്ന് ഒരു ആനുകൂല്യവും സ്വീകരിക്കരുെതന്നാണ് എം.സി.െഎ മാർഗരേഖ. മെഡിക്കൽ കോൺഫറൻസുകൾ, പരിശീലനം തുടങ്ങിയ പേരിലാണ് മരുന്നുൽപാദക കമ്പനികൾ ഡോക്ടർമാർക്ക് വിദേശ ടൂറുകൾ ഏർപ്പെടുത്തുന്നത്. സംശയാസ്പദ വിദേശയാത്രകൾ നടത്തുന്ന ഡോക്ടർമാരെ കർശനമായി നിരീക്ഷിക്കും. തെളിവ് ലഭിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ നടപടി ഉണ്ടാകുമെന്ന് എം.സി.െഎ ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.