നിലമ്പൂരിലെ സ്ഥാനാർഥിയായി തന്റെ പേര് വലിച്ചിഴക്കേണ്ട -കെ. മുരളീധരന്‍
text_fieldsപാലക്കാട്: നിലമ്പൂരിലെ സ്ഥാനാർഥിയായി തന്റെ പേര് വലിച്ചിഴക്കേണ്ടെന്നും യു.ഡി.എഫ് 20,000ത്തിലധികം വോട്ടിന് നിലമ്പൂരിൽ ജയിക്കുമെന്നും കെ. മുരളീധരന്‍. സ്ഥാനാർഥി മലപ്പുറം ജില്ലയില്‍നിന്നുതന്നെ ഉണ്ടാകും. പി.വി. അന്‍വറിന്റെ പിന്തുണ യു.ഡി.എഫിനാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍നിന്ന് മാറ്റുമെന്ന എ.ഐ.സി.സി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഡി.സി.സിക്ക് കൂടുതല്‍ ചുമതല നല്‍കണം. നിലവില്‍ തീരുമാനമായിട്ടില്ലെങ്കിലും കേരളത്തിലും നേതൃമാറ്റം ഉണ്ടാകും.
മലപ്പുറം ജില്ലയെക്കുറിച്ച് വെള്ളാപ്പള്ളി നടേശനും കെ. സുരേന്ദ്രനും നടത്തിയ അഭിപ്രായപ്രകടനത്തിലും കെ. മുരളീധരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലെപ്പോലെ പ്രശ്‌നം കേരളത്തിലില്ല. എ.കെ. ആന്റണിയെ മുസ്‌ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.