പൂന്തുറക്ക് തോക്ക് ഒരു സന്ദേശം നൽകുമെന്ന് ഡോ: അഷീൽ; വംശീയ പരാമർശത്തിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീലിെൻറ ഫേസ്ബുക്ക് കമൻറിനെതിരെ പ്രതിഷേധം. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ചായിരുന്നു അഷീലിെൻറ വിവാദ കമൻറ്.
‘തോക്ക് ഒഴിവാക്കാമായിരുന്നു, തോക്ക് കോവിഡിനെതിരായുള്ളതല്ല. ജനങ്ങൾക്ക് എതിരായുള്ളതാണ്’ എന്ന് അഭിപ്രായപ്പെട്ടയാളുടെ കമൻറിന് താഴെ മറുപടിയായാണ് അഷീൽ വിവാദ പരാമർശങ്ങൾ നടത്തിയത്. ‘പൂന്തുറ, മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവിടത്തെ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കില്ല. അത് കൊണ്ട് ‘തോക്ക്’ ഒരു മെസ്സേജ് കൊടുക്കും’ എന്നാണ് അദ്ദേഹം കുറിച്ചത്.
കമൻറ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പൂന്തുറ മാത്രമാണോ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രദേശം? തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങങ്ങളിൽ ഉള്ളവരൊക്കെ കൃത്യമായി എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടോ? മത്സ്യതൊഴിലാളികളായാലും മാധ്യമ പ്രവർത്തകരായാലും സർക്കാർ ഉദ്യോഗസ്ഥരായായാലും രാഷ്ട്രീയ പ്രവർത്തക്കാരായാലും നിയമപാലകരായാലും അതിൽ വ്യത്യാസമൊന്നുമില്ല തുടങ്ങിയ അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
തോക്കിെൻറ ഭാഷ മാത്രമേ മത്സ്യതൊഴിലാളിയ്ക്ക് മനസ്സിലാവൂ എന്ന തോന്നൽ വംശീയതയാണെന്നും ചിലർ കുറിച്ചു. സംഭവത്തിൽ ഡോ:അഷീൽ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.