സ്കാനിയ അപകടം: പരിക്കേറ്റ ഡ്രൈവർ മരിച്ചു
text_fieldsബംഗളൂരുവിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടം. അപകടത്തിൽ മരിച്ച സ്കാനിയ ബസ് ഡ്രൈവർ ഹരീഷ് കുമാർ
തിരുവനന്തപുരം: ബംഗളൂരുവിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ഡ്രൈവർ മരിച്ചു. ശ്രീകാര്യം രാവൂർക്കോണം ഇടവക്കോട് കാർത്തികയിൽ എസ്. സുബ്ബയ്യെൻറയും വിജയകുമാരിയുടെയും മകൻ എസ്. ഹരീഷ്കുമാർ (39) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് അന്ത്യം. നവംബർ 25ന് വ്യാഴാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപമാണ് അപകടമുണ്ടായത്. സ്കാനിയ ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹരീഷ്കുമാറിനെ ആദ്യം കൃഷ്ണഗിരി ഗവ.ആശുപത്രിലും പിന്നീട് ബംഗളൂരുവിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയോടെ സ്ഥിതി വഷളായി. അപകടം തമിഴ്നാട്ടിലായതിനാൽ അവിടെനിന്ന് പൊലീസ് റിപ്പോർട്ട് എത്തിയശേഷമേ പോസ്റ്റ്മോർട്ടം നടത്താനാകൂ.
പാറശ്ശാല ഡിപ്പോയിലാണ് ഹരീഷ് ഡ്രൈവറായി ജോലിനോക്കിയിരുന്നത്. ജോലി ക്രമീകരണത്തിെൻറ ഭാഗമായാണ് സെൻട്രൽ ഡിേപ്പായിലെത്തിയത്. ഭാര്യ: ധന്യ ആർ. നായർ. ആദിദേവ് കൃഷ്ണ (വിദ്യാർഥി), ആദി ലക്ഷ്മി (രണ്ട് വയസ്സ്) എന്നിവർ മക്കളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.