കമ്പത്ത് പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു, മാതാവ് അറസ്റ്റിൽ
text_fieldsകുമളി: 24 ദിവസംമാത്രം പ്രായമായ ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തേനി ജില്ലയിൽ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം അരിശി ആലൈ തെരുവിൽ മണികണ്ഠന്‍റെ ഭാര്യ സ്നേഹയാണ് (19) അറസ്റ്റിലായത്.
കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോൾ കാണാനില്ലെന്നായിരുന്നു പരാതി. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാൽ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഇതോടെ കുടുംബത്തിലുള്ളവരെ മുഴുവൻ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയായിരുന്നു. ഇതിനിടയിലാണ് കുഞ്ഞിനെ കൊന്നത് താനാണെന്ന് സ്നേഹ സമ്മതിച്ചത്. ഇവർക്ക് മാനസിക വിഭ്രാന്തിയും ആത്സ്മ രോഗവുമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് പൊലീസ് കാവലിൽ ചികിത്സക്ക് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.