Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mdma
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_rightനാലുകോടി രൂപ...

നാലുകോടി രൂപ വിലവരുന്ന മാരക മയക്കുമരുന്ന്: പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നു

text_fields
bookmark_border

കൊച്ചി: നാലുകോടി രൂപ വിലവരുന്ന മാരക മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എക്സൈസ് പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നു. നിലവിൽ രണ്ടുകിലോ എം.ഡി.എം.എയാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.

എന്നാൽ, കൂടുതൽ തവണ മയക്കുമരുന്ന് കടത്ത് നടത്തിയതായാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. അതിനാൽ കോടികളുടെ ബിസിനസ് ഇവർ മുഖാന്തരം നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

സാമ്പത്തിക സ്രോതസ്സ് തേടിയുള്ള അന്വേഷണം കേസിലെ മുഖ്യകണ്ണികളിലേക്ക് എത്താൻ സഹായകമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശ്വാസം. ഇത്തരം കേസുകളിൽ തങ്ങളെ നിയന്ത്രിക്കുന്നവരെക്കുറിച്ച് പ്രതികൾ തുറന്നുപറയുന്നത് വിരളമാണ്. അതിനാൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാണ് ഉദ്യോഗസ്ഥർ നടത്തുക.

അതോടൊപ്പം പ്രതികൾ ആർക്കൊക്കെ മയക്കുമരുന്ന് വിൽപന നടത്തിയെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച കാക്കനാട്ടെ അപ്പാര്‍ട്മെൻറില്‍ എക്‌സൈസും കൊച്ചി കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍, ഷബ്‌ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്‌സല്‍, കാസർേകാട് സ്വദേശി മുഹമ്മദ് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs
News Summary - Drugs worth Rs 4 crore: Investigating the financial source of the accused
Next Story