ഒരു വർഷത്തിനകം ലക്ഷംപേർക്ക് കൂടി പട്ടയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയവിതരണം ഊർജിതമാക്കുമെന്നും ഒരു വർഷത്തിനുള്ളി ൽ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. ഈ വർഷം ഡിസംബറി നുള്ളിൽ 50,000 പേർക്ക് പട്ടയം നൽകും. അടുത്ത മേയ് മാസത്തിനുള്ളിൽ ബാക്കിയുള്ളവ വിതരണം ചെയ ്യുമെന്നും കലക്ടർമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിനുശേഷം മന് ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംയുക്ത പരിശോധന കഴിഞ്ഞ് അനുവദിച്ചുകിട്ടിയ 28588 ഹെക്ടറിൽ 17113 ഹെക്ടർ ഭൂമി വിതരണം ചെയ്തു. 11473 ഹെക്ടറിെൻറ പട്ടയമാണ് ഇനി വിതരണം ചെയ്യേണ്ടത്.
ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പട്ടയം വിതരണം ചെയ്യുന്നത്. ലാൻഡ് ട്രൈബ്യൂണലുകളിൽ നിലവിെല കേസുകളിൽ ഉടൻ പരിഹരിക്കും. കേസുകൾ തീർപ്പാക്കുന്നതിന് വടക്കൻ ജില്ലകളിൽ ആറ് സ്പെഷൽ ട്രൈബ്യൂണലുകൾ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 30000ലേറെ ഹെക്ടർ ഭൂമി വിവിധ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾക്കും പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുണ്ട്. ഇതിൽ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവരിൽനിന്നും കുടിശ്ശിക അടയ്ക്കാത്തവരിൽനിന്നും ഭൂമി തിരിച്ചുപിടിക്കും. 1155 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്. 697 പേരാണ് പാട്ടക്കുടിശ്ശിക വരുത്തിയിട്ടുള്ളത്.
പുതുക്കാൻ താൽപര്യമുള്ളവർക്ക് അതിന് അവസരം നൽകും. പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകും. ഡിജിറ്റലൈസേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും. റവന്യൂ വിജിലൻസിെൻറയും ആഭ്യന്തര പരിശോധനാ വിഭാഗത്തിെൻറയും പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ലാൻഡ് റവന്യൂ കമീഷണർ സി.എ. ലത, ഐ.എൽ.ഡി.എം ഡയറക്ടർ പി.ജി. തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.