രഹസ്യമൊഴി: സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsസ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് എറണാകുളം ഇ.ഡി ഓഫിസിലേക്ക് എത്തുന്ന സ്വപ്ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ രാവിലെ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് അഞ്ചുവരെ നീണ്ടു. വ്യാഴാഴ്ചയും തുടരും.കേസിലെ പ്രതിയായ സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, മുൻ മന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നളിനി നെറ്റോ തുടങ്ങിയവർക്കെതിരായ ആരോപണങ്ങൾ രഹസ്യമൊഴിയിലുള്ളതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ തേടുന്നതിനാണ് ബുധനാഴ്ച രാവിലെ 11ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയത്. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അവർ ഇ.ഡി ഓഫിസിലെത്തിയത്.
സുരക്ഷക്ക് സ്വപ്ന നിയോഗിച്ച ജീവനക്കാർ കൂടെയുണ്ടായിരുന്നു. 27 പേജുള്ള രഹസ്യമൊഴി കോടതിയിൽ അപേക്ഷ നൽകി ഇ.ഡി വാങ്ങിയിരുന്നു. രഹസ്യമൊഴിയിൽ നൽകിയ വിവരങ്ങൾ ഇ.ഡിക്ക് മുന്നിൽ ആവർത്തിച്ചതായാണ് സൂചന. വ്യാഴാഴ്ച രാവിലെ വീണ്ടും ഹാജരാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.