തെരഞ്ഞെടുപ്പ് ബജറ്റ്; കുതിക്കുന്നു കടം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ക്ഷേമമേഖലകളിൽ വാരിക്കോരി നൽകുേമ്പാൾതന്നെ അടിസ്ഥാനവിഷയങ്ങളിലും ശ്രദ്ധെവക്കുന്നതാണ് ധനമന്ത്രി ഡോ. തോമസ് െഎസക്കിെൻറ പുതിയ ബജറ്റ്.
പ്രയോഗികതലത്തിൽ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണമെങ്കിലും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാനും ശ്രമമുണ്ട്. പുതിയ നികുതിനിർദേശങ്ങളില്ലാത്തതും ആശ്വാസമാണ്. ബജറ്റിെൻറ ഗുണമല്ലെങ്കിലും ജൂലൈയോടെ പ്രളയ സെസ് അവസാനിക്കുേമ്പാൾ മിക്ക സാധനങ്ങൾക്കും ഒരു ശതമാനം കണ്ട് വില കുറയുകയും ചെയ്യും.
പ്രതീക്ഷിച്ച പോലെ വോട്ട് ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ബജറ്റിൽ. ക്ഷേമപെൻഷൻ വർധന, മറ്റു പെൻഷൻ-ഒാണറേറിയം വർധന, ശമ്പള കമീഷൻ റിപ്പോർട്ട് നടപ്പാക്കൽ, ക്ഷാമബത്ത പ്രഖ്യാപനം, ലൈഫ് മിഷനിൽ കൂടുതൽ വീട് എന്നിവ ഇതിൽപെടും.
പ്രഖ്യാപനങ്ങളുടെ മേനിനടിക്കലിനപ്പുറം സമ്പദ് വ്യവസ്ഥ കടമെടുപ്പിനെ അതിരുകടന്ന് ആശ്രയിച്ച് നിൽകുകയാണ്. കടം തിരിച്ചടവിന് വേണ്ടിവരുന്ന തുക അതിഭീമമായി വളരുന്നു. ഇക്കൊല്ലം 296817.67 കോടിയാണ് സംസ്ഥാനത്തിെൻറ കടം. മൂന്നുവർഷം കൊണ്ട് നാലുലക്ഷം കോടിയിലേക്ക് കടം പെരുകും. അടുത്തവർഷം 327654.68 കോടിയിലേക്കും 22-23ൽ 357229.23 കോടിയിലേക്കും 23-24ൽ 390500.60 കോടിയിലേക്കും. ബജറ്റിന് പുറത്ത് എടുത്ത കടം കൂടി ചേർത്താൽ വലിയ പലിശബാധ്യത ഭാവിയിൽ ഉണ്ടാകും.
ശമ്പളം, െപൻഷൻ, പലിശ എന്നിവക്ക് വേണ്ടിവരുന്ന ചെലവ് രണ്ടുവർഷംകൊണ്ട് ലക്ഷം കോടി കടക്കും. ഇക്കൊല്ലം 67807.66 കോടി രൂപയാണ് ഇൗ ഇനത്തിൽ ചെലവ്. അടുത്തവർഷം ഇത് 84883 കോടിയായും 22-23ൽ 95950 കോടിയായും 23-24ൽ 104354 കോടിയായും ഉയരും. ഇക്കൊല്ലത്തെ ശമ്പളച്ചെലവ് 28108 കോടിയാണ്. ശമ്പള പരിഷ്കരണം നടപ്പാകുന്ന അടുത്തവർഷം 39837.34 കോടി രൂപയാകും. തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ 43233 കോടിയും 46714 കോടിയുമായി ഉയരും.
പെൻഷൻ ബാധ്യത ഇപ്പോൾ 19412 കോടി രൂപയാണ്. അടുത്തവർഷം അത് 23105 കോടിയാകും. കടം കൂടുന്നതിനനുസരിച്ച് പലിശബാധ്യത വൻ തോതിൽ ഉയരുകയാണ്. 20286 കോടി രൂപയാണ് ഇക്കൊല്ലം പലിശ കൊടുക്കാൻ വേണ്ടത്. മൂന്നുവർഷംകൊണ്ട് ഇത് 27666 കോടിയിലെത്തും.
പുതിയ കാലത്തെ മാറ്റങ്ങൾക്കനുസരിച്ച തൊഴിൽവാഗ്ദാനമാണ് ധനമന്ത്രി നടത്തിയത്. കുടുംബം നോക്കി തൊഴിൽരംഗത്ത് നിന്ന് മാറിനിൽക്കേണ്ടിവന്ന സത്രീകളെ വീട്ടിലിരുന്നുതന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തമാക്കുന്ന പദ്ധതി ശ്രദ്ധേയമാണ്. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചതിൽ നടപ്പാകാതെ പോയ പല പദ്ധതികളും ഏറക്കുറെ അതേ പോലെ പുതിയ ബജറ്റിൽ ഇടംപിടിച്ചു. പുതിയ സഹായ പദ്ധതികൾ ഏറെയും കെ.എഫ്.സി, കേരള ബാങ്ക്, കെ.എസ്.എഫ്.ഇ പോലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയാണെന്നത് പ്രഖ്യാപനത്തിെൻറ മറുപുറം.
റബർ, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വർധിപ്പിച്ചത് കർഷകർക്ക് ആശ്വാസമാകും. ഇക്കുറി നൽകിയതെല്ലാം ഇളവുകളാണ്. 191 കോടി രൂപയുെട ഇളവുകളും 1164 കോടിയുടെ അധിക ചെലവുകളുമാണ് പ്രഖ്യാപിച്ചത്. കോവിഡ് അതിജീവന ബജറ്റായി വിശേഷിപ്പിക്കുെന്നങ്കിലും കോവിഡ് ബാധിച്ചവർക്ക് വലിയ ആശ്വാസമൊന്നും പ്രഖ്യാപനത്തിലില്ല.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.