Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് ജില്ലകളിൽ...

അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി; 24584 പേർ മത്സരരംഗത്ത്

text_fields
bookmark_border
election
cancel
camera_alt

തിരുവനന്തപുരം നാലാഞ്ചിറ സർവോദയ സ്കൂളിൽ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങാനെത്തിയവരുടെ തിരക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടെ കർശന നിബന്ധനകളും നിയന്ത്രണങ്ങളുമായി ഏറെ അപൂർവ്വതകളോടെ നടക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിെൻറ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ്. നിയമസഭ തെരഞ്ഞെടുപ്പിെൻറ വീറും വാശിയും കണ്ട പ്രചാരണ ആവേശവുമായാണ് തദ്ദേശ ജനപ്രതിനിധികളെ കണ്ടെത്താൻ അഞ്ചു തെക്കൻ ജില്ലകൾ ചൊവ്വാഴ്ച വിധിയെഴുതുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലെ 6910 വാർഡിലേക്ക് രാവിലെ ഏഴിന് േവാെട്ടടുപ്പ് ആരംഭിക്കും. വൈകീട്ട് ആറു വരെയാണ് സമയം. അവസാന മണിക്കൂർ കോവിഡ് രോഗികൾക്കായി നീക്കിവെക്കും. വോട്ടെടുപ്പ് നടപടിക്രമങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു.

വിജയമുറപ്പിക്കാൻ അവസാന ശ്രമത്തിലായിരുന്നു തിങ്കളാഴ്ച സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും. ആലപ്പുഴയിൽ ഒരു സ്ഥാനാർഥി മരിച്ചതിനാൽ ആ തെരഞ്ഞെടുപ്പ് മാറ്റി. സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ അഞ്ച്, 13 വാർഡുകളിലെ െതരഞ്ഞെടുപ്പ് മാറ്റിയിരുന്നു. അഞ്ചു ജില്ലകളിലെ 11,225 പോളിങ് സ്റ്റേഷനുകളിലായി 88. 26 ലക്ഷം (88,26,620) പേർക്കാണ് വോട്ടവകാശം. 42,530 പേർ കന്നി വോട്ടർമാരാണ്. പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകീട്ട് തന്നെ ബൂത്തുകൾ സജ്ജമാക്കി. തലസ്ഥാനത്ത് പോളിങ് സാധനങ്ങളുടെ വിതരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു.

ഇതേതുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ കലക്ടറോട് റിപ്പോർട്ട് തേടി. അഞ്ച് ജില്ലയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. അവസാനവട്ട അടിയൊഴുക്കുകളിൽ ആശങ്ക ഉള്ളപ്പോൾ തന്നെ മൂന്ന് മുന്നണികളും വിജയം പ്രതീക്ഷിക്കുന്നു.

മാറ്റുരക്കാൻ കാൽ ലക്ഷം പേർ

അഞ്ച് ജില്ലകളിൽ കാൽലക്ഷം സ്ഥാനാർഥികളാണ് (24584) മത്സര രംഗത്ത്. 13,001 പുരുഷന്മാരും 11,583 സ്ത്രീകളും. അഞ്ച് ജില്ല പഞ്ചായത്തുകളിലേക്ക് 306 പേരും ബ്ലോക്കുകളിലേക്ക് 2238 ഉം ഗ്രാമപഞ്ചായത്തിലേക്ക് 18,667ഉം സ്ഥാനാർഥികൾ. മുനിസിപ്പാലിറ്റികളിൽ 2486 ഉം തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലായി 787 പേരും ജനവിധി തേടുന്നു.

ജില്ലകളിലെ വോട്ടർമാരുടെ എണ്ണം
തിരുവനന്തപുരം: 28.38 ലക്ഷം
കൊല്ലം: 22.22 ലക്ഷം
പത്തനംതിട്ട: 10.78 ലക്ഷം
ആലപ്പുഴ: 17.82 ലക്ഷം
ഇടുക്കി: 9.04 ലക്ഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story