Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപങ്കാളികളെ കൈമാറൽ;...

പങ്കാളികളെ കൈമാറൽ; നടന്നത് ക്രൂര പീഡനം, കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി

text_fields
bookmark_border
പങ്കാളികളെ കൈമാറൽ; നടന്നത് ക്രൂര പീഡനം, കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി
cancel

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിനിരയാക്കുന്ന സംഘത്തിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പരാതിക്കാരിയായ ചങ്ങനാശ്ശേരി സ്വദേശിയായ 27കാരിയായ യുവതിയെ ഒമ്പത് പേർ ക്രൂരമായി പീഡിപ്പിച്ചതായി യുവതിയുടെ സഹോദരൻ പറഞ്ഞു. കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതിയായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നു. ഇ‍യാളെ തിരികെയെത്തിക്കാൻ ശ്രമം നടക്കുകയാണ്.

നാട്ടിലും വീട്ടിലും മാന്യനായി നടിക്കുന്നയാളാണ് സഹോദരിയുടെ ഭർത്താവെന്നും തനിനിറം പുറംലോകം അറിയണമെന്നും പീഡനത്തിനിരയായ യുവതിയുടെ സഹോദരൻ പറഞ്ഞു. പാലായിലുള്ള ഒരാളാണ് സംഘത്തിലെ പ്രധാനി. അയാളെ കിട്ടിയിട്ടില്ല. അയാളും അയാളും ഭാര്യയും ചെയ്യുന്നത് വൃത്തികെട്ട കാര്യങ്ങളാണ്. ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണ് -സഹോദരൻ പറഞ്ഞു.

പീഡനത്തെ കുറിച്ച് സഹോദരി മുമ്പ് പറഞ്ഞപ്പോൾ കുടുംബക്കാരെല്ലാം കൂടി ഭർത്താവിനെ വീട്ടിൽ വിളിപ്പിച്ചു. അന്ന് തല്ലാൻ പോയപ്പോൾ അയാൾ കരഞ്ഞു. കുടുംബക്കാരുടെ പേരെഴുതി വെച്ച് തൂങ്ങിച്ചാവുമെന്ന് പറഞ്ഞ് അന്ന് ഇയാൾ സഹോദരിയുടെ ഫോണിലേക്ക് മെസേജ് അയച്ചു. രണ്ട് വർഷം മുമ്പായിരുന്നു ഇത്. പിന്നെ എല്ലാം സാധാരണപോലെയായി വന്നതായിരുന്നു.

ഭർത്താവിന്‍റെ ഒപ്പം പോകണ്ടായെന്ന് സഹോദരിയോട് താൻ പറഞ്ഞതാണ്. എന്‍റെയും സഹോദരന്‍റെയും ജീവിതം ഓർത്തിട്ടാവണം അവൾ വീണ്ടും ഭർത്താവിന്‍റെ കൂടെ പോയത്. എന്നാൽ, ഇതിന് ശേഷം ഞങ്ങളോട് പറയാതിരിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി.

മക്കളെ രണ്ടുപേരെയും ഇയാൾ കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയിരുന്നു. അമ്മ വിചാരിച്ചാൽ എല്ലാ കാര്യങ്ങളും നടക്കും, എത്ര വേണമെങ്കിലും പൈസയുണ്ടാക്കാം എന്നാണ് മക്കളോട് പറഞ്ഞത്. അമ്മയോട് പറഞ്ഞ് നിർബന്ധിക്കാൻ രണ്ടാമത്തെ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. നീ സന്തോഷമായി ഇരിക്കണമെങ്കിൽ ഞാൻ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് സഹോദരിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കല്യാണം, കൂട്ടുകാരൻ ഗൾഫിൽ നിന്ന് വന്നതിന്‍റെ ആഘോഷം, അവന്‍റെ മാമായുടെ കല്യാണം, ഫ്രണ്ട്സിന്‍റെ ഒത്തുചേരൽ എന്നെല്ലാം പറഞ്ഞാണ് സഹോദരിയെ കൂട്ടിക്കൊണ്ടുപോകുന്നത്. ഏഴെട്ട് സ്ഥലത്ത് അവളെ കൊണ്ടുപോയി. ആലപ്പുഴയിൽ രണ്ടിടത്ത്, കോട്ടയത്ത് കുറച്ച് സ്ഥലത്ത്, എറണാകുളത്ത്, അങ്ങനെ കുറേ സ്ഥലങ്ങളിൽ കൊണ്ടുപോയിട്ടുണ്ട്.

ഈ സ്ഥലങ്ങളിൽ പോയിക്കഴിഞ്ഞാൽ കൂടെയുള്ളവന്‍റെ ഭാര്യയും ഇവനും വേറെ പോകും. സഹോദരിയെ ബലം പ്രയോഗിച്ച് മറ്റേയാളുടെ കൂടെ അയക്കും. ഒരുതവണ പാലായിൽ വെച്ച് ഇവളെ വൻ ചീത്ത പറഞ്ഞു. പിന്നെ ഇവൾ ദേഷ്യപ്പെട്ടപ്പോൾ കെട്ടിയിട്ടു. കഴുത്തിന് കുത്തിപ്പിടിച്ചു.

സഹോദരിയുടെ ഭർത്താവിന് ഫേസ്ബുക്കിൽ 20ഓളം ഫേക് ഐ.ഡിയുണ്ട്. ഇയാളുടെ ചേട്ടന്മാരൊക്കെ ഗുണ്ടകളാണ്. അനിയന് എന്തെങ്കിലും സംഭവിച്ചാൽ വെച്ചേക്കത്തില്ലെന്ന് അവർ നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയാണ്. വീട്ടിൽ ഞങ്ങൾ ജോലിക്ക് പോകുമ്പോൾ അവൾ ഒറ്റക്കാണ് -പീഡനത്തിനിരയായ യുവതിയുടെ സഹോദരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wife swappingPartner swapping
News Summary - Exchange of partners; brutal torture, threatening to stab children
Next Story