ഫസല്‍ വധം: തുടരന്വേഷണം ആവശ്യപ്പെട്ട ഹരജിയില്‍ മറുപടി നല്‍കാന്‍ സി.ബി.ഐ സാവകാശം തേടി
text_fieldsകൊച്ചി: എൻ.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി മാടപ്പീടികയില്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുൽ സത്താർ നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ സി.ബി.ഐ സാവകാശം തേടി. വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോഴാണ് സി.ബി.െഎ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇതോെട എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഹരജി വാദം കേള്‍ക്കാനായി ഈ മാസം 19ലേക്ക് മാറ്റി. ആർ.എസ്.എസ് പ്രവര്‍ത്തകരാണ് ഫസൽ വധത്തിനുപിന്നിൽ പ്രവര്‍ത്തിച്ചതെന്ന ആർ.എസ്.എസ് പ്രവര്‍ത്തകന്‍ കുപ്പി എന്ന സുബീഷിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് അബ്ദുൽ സത്താര്‍ കോടതിയെ സമീപിച്ചത്. സുബീഷിെൻറ വെളിപ്പെടുത്തലിന് ശേഷവും സി.ബി.ഐ ഇതുസംബന്ധിച്ച് അന്വേഷിക്കാൻ ശ്രമിച്ചില്ല. കേസ് വീണ്ടും അന്വേഷിച്ചില്ലെങ്കിൽ സഹോദരെൻറ മരണത്തിനുപിന്നിലെ യഥാര്‍ഥ പ്രതികളെ കെണ്ടത്താന്‍ കഴിയില്ലെന്നും സത്താര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടത്.
നേരത്തേ സി.പി.എമ്മിലായിരുന്ന ഫസൽ എൻ.ഡി.എഫിേലക്ക് മാറിയതിെൻറ വിരോധം മൂലം സി.പി.എം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി മൂന്ന് ബൈക്കുകളിലായി എത്തിയ എട്ടുപേര്‍ ചേർന്ന് െകാലപ്പെടുത്തുകയായിരുെന്നന്നാണ് സി.ബി.െഎ കണ്ടെത്തൽ. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കം ഏഴ് പ്രതികള്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. ആക്രമണത്തിൽ പെങ്കടുത്ത ആറുപേരെയാണ് സി.ബി.ഐക്ക് കണ്ടത്തൊന്‍ കഴിഞ്ഞത്. മറ്റ് രണ്ടുപേരെ കണ്ടെത്താനാകാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ കണ്ണൂരിലെ വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി സുഴിച്ചാലില്‍ മോഹനെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് സുബീഷ് ഫസൽ വധത്തിനുപിന്നില്‍ താനടക്കം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.