Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി; സംസ്ഥാനത്ത് ...

പനി; സംസ്ഥാനത്ത്  നാലുപേർ കൂടി മരിച്ചു

text_fields
bookmark_border
പനി; സംസ്ഥാനത്ത്  നാലുപേർ കൂടി മരിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് നാലുപേർ കൂടി മരിച്ചു.  തിരുവനന്തപുരത്ത് മൂന്നുപേരും പാലക്കാട്ട് ഒരാളുമാണ് ഞായറാഴ്ച  മരിച്ചത്. തിരുവനന്തപുരം കടകംപള്ളി സ്വദേശി സുജാത (44), പള്ളിച്ചൽ  സ്വദേശി വീണ മോൾ (23), ബാലരാമപുരം െഎത്തിയൂർ സ്വദേശി ഗിരിജ  (50) എന്നിവരും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സിദ്ദീഖുമാണ് മരിച്ചത്. ഗിരിജയുടെ മരണം ഡെങ്കിപ്പനി മൂലമെന്നാണ് സ്ഥിരീകരണം. 

അതേസമയം, ആരോഗ്യവകുപ്പിെൻറ ഞായറാഴ്ചയിലെ പനിക്കണക്ക്  പ്രഹസനമായി. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന  ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ഒരു ഡെങ്കിപ്പനി  കേസുപോലും ആരോഗ്യവകുപ്പിെൻറ കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല.  കൂടാതെ പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം,  കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും ഒരു ഡെങ്കി കേസുപോലും ഞായറാഴ്ചത്തെ കണക്കിലില്ല. 

മറ്റ് ജില്ലകളിൽനിന്നായി 31പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ആലപ്പുഴ-11,  തൃശൂർ-13, വയനാട് -നാല്, കാസർകോട് -മൂന്ന് എന്നിങ്ങനെ. ഡെങ്കിപ്പനി സംശയത്താൽ 227 പേരും വിവിധ ആശുപത്രികളിൽ ചികിത്സതേടി. 11 പേർക്ക് എച്ച്1എൻ1 കണ്ടെത്തി.  അതിൽ അഞ്ചുപേർ കാസർകോട് ജില്ലയിലാണ്. 
എലിപ്പനി  മൂന്നുപേർക്കും ചിക്കൻപോക്സ് 21 പേർക്കും വയറിളക്കം 845 പേർക്കും കണ്ടെത്തി. 
10,085 പേരാണ് ഞായറാഴ്ച വിവിധ ആശുപത്രികളില്‍  പനിക്ക് ചികിത്സ  തേടിയത്. 335 പേരെ ആശുപത്രികളില്‍  പ്രവേശിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathfeverhealth departmentdengueKerala News
News Summary - fever death in kerala
Next Story