സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുന്നാക്ക സംവരണം പിൻവലിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന വിധിയുടെയും ഇന്ദ്രാ സാഹ്നി കേസിലെ സാഹചര്യം പുന:പരിശോധിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി പരാമർശത്തിന്‍റെയും അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊണ്ടുവന്ന മുന്നാക്ക സംവരണം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
സവർണ സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ ഇപ്പോൾ സംവരണ പരിധി 60 ശതമാനമാണ്. ഇന്ദ്രാ സാഹ്നി കേസിന്‍റെ മർമ്മം സംവരണത്തിന്‍റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയാണ് എന്നതാണ്. അതിനാൽ സാമ്പത്തിക സംവരണം എന്ന വാദം ഇതോടെ അസാധുവാകുകയാണ്.
സവര്‍ണ സമൂഹങ്ങളെ പ്രീണിപ്പിക്കാനായി കൊണ്ടുവന്ന മുന്നാക്ക സംവരണം എത്രയും വേഗം നിർത്തലാക്കി സമൂഹ്യനീതി പുന:സ്ഥാപിക്കാൻ കേന്ദ്ര- കേരള സർക്കാറുകൾ സന്നദ്ധമാകണം. സാമൂഹ്യനീതിയെയും നവോത്ഥാനത്തെയും അട്ടിമറിക്കുന്ന സവർണ സംവരണം പിൻവലിക്കുക എന്നതാവണം രണ്ടാം പിണറായി സർക്കാറിന്‍റെ പ്രഥമ തീരുമാനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.