Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദിച്ച കേസിൽ നാലുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദിച്ച കേസിൽ നാലുപേർകൂടി അറസ്റ്റിൽ
cancel

ചങ്ങരംകുളം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി വിവസ്ത്രനാക്കി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പിൽ യാദവ് (22), ഐലക്കാട് നരിയംവളപ്പിൽ കിരൺ (21), തുയ്യം എൽ.ജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസിൽ അനൂപ് (22), ഐലക്കാട് കോട്ടമുക്ക് സ്വദേശി കോരംകുഴിയിൽ തുഫൈൽ (23) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഡിസംബർ 24നായിരുന്നു സംഭവം. കോലളമ്പ് സ്വദേശിനി പണ്ടാരത്തിൽ റഹ്മത്തിന്റെ മകൻ ഫർഹൽ അസീസിനെയാണ് (23) വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി രാവും പകലും ക്രൂരമായി മർദിച്ചത്. പണവും യു.എ.ഇ ഐ.ഡി അടക്കമുള്ള രേഖകളും മൊബൈലും കവർന്ന സംഘം നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.

വിദേശത്തുനിന്ന് അവധിക്ക് വന്ന ഫർഹൽ അസീസിന് മർദനത്തെത്തുടർന്ന് ശരീരമാസകലം ക്ഷതമേൽക്കുകയും കൈയിൽ മൂന്നിടങ്ങളിൽ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലേഡുപയോഗിച്ച് മുറിവേൽപിക്കുകയും ചെയ്തു. കേസിൽ രണ്ടുപേർ നേരത്തേ പിടിയിലായിരുന്നു.

പിടിയിലായവർ ലഹരി ഉപഭോക്താക്കളും നിരവധി കേസുകളിൽ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ എസ്.ഐ രാജേന്ദ്രൻ നായർ, സീനിയർ സി.പി.ഒമാരായ സുരേഷ്, ഷിജു, സനോജ്, സി.പി.ഒമാരായ സുധീഷ്, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskerala newsMalappuram News
News Summary - Four more people were arrested in the case of abducting a young man and beating him with drugs
Next Story