Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 7:20 PMUpdated On
date_range 25 July 2019 7:20 PMഫാ. ജോർജ് ചെറിയാൻ (രവി അച്ചൻ) നിര്യാതനായി
text_fieldsbookmark_border
പത്തനംതിട്ട: ഒാർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന വൈദികനും ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമാംഗവ ുമായ ഡോ. ജോർജ് ചെറിയാൻ (രവി അച്ചൻ-65 )നിര്യാതനായി. പ്രമാദമായ ജോളി വധക്കേസിൽ ഹൈകോടതി കുറ്റവിമുക്തനാക്കിയ വൈദി കനാണ്. പരുമല സെൻറ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് 6.15നാണ് മരണം. കഴിഞ്ഞ 11 മുതൽ ഇവിടെ ഹൃദ യ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്ച.
ഏറെ കോളിളക്കം സൃഷ്ടിച്ച ജോളി വധക്കേസിൽ കോട്ടയം ജില്ല കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച രവി അച്ചനെയും കൂട്ടുപ്രതികളെയും പിന്നീട് ഹൈകോടതി വിട്ടയക്കുകയായിരുന്നു. 1984 ഏപ്രിൽ 23നാണ് നാട്ടകം ഗവൺമെൻറ് കോളജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥിയായ ജോളി മാത്യു എന്ന പതിനെട്ടുകാരി ബഥനി ആശ്രമത്തിൽ കൊലചെയ്യപ്പെട്ടത്. മാനഭംഗം ചെയ്യാനുള്ള ശ്രമം ചെറുത്തപ്പോൾ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. അന്ന് കുറിച്ചി ഹോമിയോ കോളജിലെ വിദ്യാർഥിയായിരുന്ന രവി അച്ചൻ ബഥനി ആശ്രമത്തിലാണ് താമസിച്ചിരുന്നത്. രവി അച്ചൻ ഓർത്തഡോക്സ് സഭാംഗവും മരിച്ച ജോളി യാക്കോബായ ക്നാനായ സമുദായ അംഗവും ആയിരുന്നതും കേസ് വലിയ വിവാദങ്ങൾക്ക് വഴിവെക്കാൻ ഇടയാക്കി. അച്ചനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്നാനായ സഭക്കാരും അറസ്റ്റിലായപ്പോൾ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒാർത്തഡോക്സ് സഭക്കാരും തെരുവിലിറങ്ങി. ബഥനി ആശ്രമത്തിലെ രവി അച്ചെൻറ മുറിയിൽ നിന്ന് തെളിവുകൾ ലഭിച്ചതോടെ വൈദികനെ അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചു. മേസ്തിരിയായ കൃഷ്ണൻകുട്ടി, കാളവണ്ടിക്കാരനായ കുഞ്ഞുകുഞ്ഞ് എന്നിവർ മൃതദേഹം കിണറ്റിൽ താഴ്ത്താൻ സഹായിച്ചെന്നും കണ്ടെത്തിയതോടെ ഇവരും പിടിയിലായി. രവി അച്ചന് ജീവപര്യന്തവും കൂട്ടുപ്രതികൾക്ക് ഏഴ് വർഷം വീതം തടവുമാണ് കോട്ടയം ജില്ലാ കോടതി വിധിച്ചത്. പ്രതിഭാഗം അപ്പീൽ പോയതോടെ ഹൈകോടതി ഇവരെ വെറുതേ വിട്ടു. കേസ് അന്വേഷണത്തിെൻറ വഴികൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസിെൻറ ‘നിർഭയം’ എന്ന ഒാർമക്കുറിപ്പിൽ വിവരിക്കുന്നുണ്ട്.
ഏറെ കോളിളക്കം സൃഷ്ടിച്ച ജോളി വധക്കേസിൽ കോട്ടയം ജില്ല കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ച രവി അച്ചനെയും കൂട്ടുപ്രതികളെയും പിന്നീട് ഹൈകോടതി വിട്ടയക്കുകയായിരുന്നു. 1984 ഏപ്രിൽ 23നാണ് നാട്ടകം ഗവൺമെൻറ് കോളജിലെ ഒന്നാം വർഷം ബിരുദ വിദ്യാർഥിയായ ജോളി മാത്യു എന്ന പതിനെട്ടുകാരി ബഥനി ആശ്രമത്തിൽ കൊലചെയ്യപ്പെട്ടത്. മാനഭംഗം ചെയ്യാനുള്ള ശ്രമം ചെറുത്തപ്പോൾ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. അന്ന് കുറിച്ചി ഹോമിയോ കോളജിലെ വിദ്യാർഥിയായിരുന്ന രവി അച്ചൻ ബഥനി ആശ്രമത്തിലാണ് താമസിച്ചിരുന്നത്. രവി അച്ചൻ ഓർത്തഡോക്സ് സഭാംഗവും മരിച്ച ജോളി യാക്കോബായ ക്നാനായ സമുദായ അംഗവും ആയിരുന്നതും കേസ് വലിയ വിവാദങ്ങൾക്ക് വഴിവെക്കാൻ ഇടയാക്കി. അച്ചനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്നാനായ സഭക്കാരും അറസ്റ്റിലായപ്പോൾ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒാർത്തഡോക്സ് സഭക്കാരും തെരുവിലിറങ്ങി. ബഥനി ആശ്രമത്തിലെ രവി അച്ചെൻറ മുറിയിൽ നിന്ന് തെളിവുകൾ ലഭിച്ചതോടെ വൈദികനെ അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചു. മേസ്തിരിയായ കൃഷ്ണൻകുട്ടി, കാളവണ്ടിക്കാരനായ കുഞ്ഞുകുഞ്ഞ് എന്നിവർ മൃതദേഹം കിണറ്റിൽ താഴ്ത്താൻ സഹായിച്ചെന്നും കണ്ടെത്തിയതോടെ ഇവരും പിടിയിലായി. രവി അച്ചന് ജീവപര്യന്തവും കൂട്ടുപ്രതികൾക്ക് ഏഴ് വർഷം വീതം തടവുമാണ് കോട്ടയം ജില്ലാ കോടതി വിധിച്ചത്. പ്രതിഭാഗം അപ്പീൽ പോയതോടെ ഹൈകോടതി ഇവരെ വെറുതേ വിട്ടു. കേസ് അന്വേഷണത്തിെൻറ വഴികൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസിെൻറ ‘നിർഭയം’ എന്ന ഒാർമക്കുറിപ്പിൽ വിവരിക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story