Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രഞ്ച് കമ്പനി കരാർ;...

ഫ്രഞ്ച് കമ്പനി കരാർ; മന്ത്രിസഭ തീരുമാനം നിർണായകം

text_fields
bookmark_border
nava kerala sadas, cabinet meeting
cancel

തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കുന്ന ‘കേരള അർബൻ വാട്ടർ സർവിസസ് ഇംപ്രൂവ്മെന്റ് പ്രോജക്ടി’ലെ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും തുടർനടപടികൾക്ക് ഭരണതലത്തിൽ അതിവേഗം. കൊച്ചിയിലെ പദ്ധതി നടത്തിപ്പിന് ഫ്രഞ്ച് കമ്പനിയായ ‘സൂയസി’ന് 21 ശതമാനം അധികതുകയോടെ കരാർ നൽകുന്നതിനുള്ള വ്യവസ്ഥകൾക്ക് കഴിഞ്ഞദിവസം സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇനി ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതിയോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക് പോകും. മന്ത്രിസഭ അംഗീകാരം നൽകിയാൽ ജനങ്ങൾക്കും ജല അതോറിറ്റിക്കും ഗുണകരമല്ലാത്ത വ്യവസ്ഥകളടങ്ങിയ ജലവിതരണ നിയന്ത്രാണാധികാരം സൂയസ് കമ്പനിയിലേക്കെത്തും. മുഖ്യമന്ത്രിയും മന്ത്രിസഭയും വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.

ജലനിധിയും ജൽജീവൻ മിഷനുമടക്കം വിവിധ പദ്ധതികൾ നടപ്പാക്കിയ ജല വിതരണമേഖലയിൽ എ.ഡി.ബി സഹായത്തോടെ തിരക്കിട്ട് പുതിയ പദ്ധതി നടപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് ചരടുവലിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജല വിതരണമേഖലയെ സ്വകാര്യവത്കരിക്കുന്നതിന്‍റെ തുടക്കമായാണ് ഫ്രഞ്ച് കമ്പനിയുടെ വരവിനെ ജല അതോറിറ്റിയിലെ ഭരണ-പ്രതിപക്ഷ യൂനിയനുകൾ വിലയിരുത്തുന്നത്. പൊതുമേഖലയിലെ ജലവിതരണ ശൃംഖലയെ ദുർബലപ്പെടുത്തുകയും ഭാവിയിൽ അമിത നിരക്ക് നൽകാൻ ജനം നിർബന്ധിതമാകാനും സാധ്യതയുള്ള സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഭരണ-പ്രതിപക്ഷ സംഘടനകൾ ആലോചിക്കുന്നുണ്ട്. മന്ത്രിസഭയിൽനിന്ന് പദ്ധതിക്ക് അനുകൂല തീരുമാനം ഉണ്ടാകാത്തവിധം മുഖ്യമന്ത്രിയെ അടക്കം കണ്ട് വിഷയം ധരിപ്പിക്കാനും നീക്കമുണ്ട്. 2511 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിൽ 70 ശതമാനമാണ് എ.ഡി.ബി വായ്പയായി നൽകുക. ശേഷിക്കുന്ന 750 കോടി സംസ്ഥാന സർക്കാർ കണ്ടെത്തണം.

സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതായിരുന്നു 2012ൽ പ്രഖ്യാപിച്ച ദേശീയജലനയം. അതിൽനിന്ന് വ്യത്യസ്തമായിരുന്നു കേരളത്തിന്റെ ജലനയം. എന്നാൽ ഇത് അവഗണിച്ച് ദേശീയ ജലനയത്തിന് അനുകൂലമായ പാതയിലാണ് സംസ്ഥാനത്തും പദ്ധതികൾ നടപ്പാക്കുന്നതെന്ന വിമർശനമാണുയരുന്നത്.

എ.ഡി.ബി സഹായ പദ്ധതികൾ

  • കൊച്ചി നഗരത്തിലെ ജലശുദ്ധീകരണ ശാലകളുടെയും പമ്പിങ് സ്റ്റേഷനുകളുടെയും നവീകരണം -91 കോടി
  • കൊച്ചിയിലെ വിതരണ ശൃംഖല നവീകരണം, കണക്ഷനുകൾ മാറ്റിനൽകൽ, മീറ്റർ മാറ്റൽ -798 കോടി
  • മീറ്റർ റീഡിങ് സോഫ്റ്റ് വെയർ, ഉപഭോക്താക്തൃ പരാതി പരിഹാര സോഫ്റ്റ് വെയർ -10 കോടി
  • തിരുവനന്തപുരം നഗരത്തിലെ ജലശുദ്ധീകരണ ശാലകളുടെയും പമ്പിങ് സ്റ്റേഷനുകളുടെയും നവീകരണം -111 കോടി
  • തിരുവനന്തപുരം വിതരണ ശൃംഖല നവീകരണം, കണക്ഷൻ മാറ്റി നൽകൽ, മീറ്റർ മാറ്റൽ -1096 കോടി
  • ജല അതോറിറ്റി ജീവനക്കാർക്ക് പരിശീലനം -21 കോടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CabinetUnionsKerala NewsFrench Company Agreement
News Summary - French Company Agreement; Cabinet decision is crucial
Next Story