Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി ധീരജ് വരില്ല;...

ഇനി ധീരജ് വരില്ല; ഹൃദയം തകർന്ന് അമ്മ, തേങ്ങലടക്കാനാവാതെ ജന്മനാട്

text_fields
bookmark_border
ഇനി ധീരജ് വരില്ല; ഹൃദയം തകർന്ന് അമ്മ, തേങ്ങലടക്കാനാവാതെ ജന്മനാട്
cancel

കണ്ണൂർ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് കൊലക്കത്തിക്ക് ഇരയാകുമ്പോൾ മാതാവ് പുഷ്പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു. തളിപ്പറമ്പ് ആയുർവേദ ആശുപത്രിയിൽ നഴ്സാണ് പുഷ്കല. ധീരജ് കൊല്ലപ്പെട്ടത് സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും മകൻ ദാരുണമായി കൊല്ലപ്പെട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് മകൻ നഷ്ടമായ വിവരം അമ്മ അറിഞ്ഞത്. ആ അമ്മയുടെ വിലാപം ആരുടെയും മനംതകർക്കുന്നതായി.

ധീരജിന്‍റെ പിതാവ് എൽ.ഐ.സി ഏജന്‍റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. രാജേന്ദ്രനോ കുടുംബത്തിനോ എടുത്തുപറയാവുന്ന രാഷ്ട്രീയ പശ്ചത്തലമൊന്നുമില്ല. ധീരജും നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിട്ടില്ല. രാജേന്ദ്രൻ-പുഷ്പകല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് ധീരജ്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർഥി അദ്വൈതാണ് സഹോദരൻ.



(ധീരജിന്‍റെ തളിപ്പറമ്പ് തൃച്ചംബരത്തെ വീട്)

നേരത്തേ താലോളങ്ങരയിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ് തൃച്ചംബരം യു.പി സ്കൂളിന് സമീപം 'അദ്വൈതം' എന്ന പുതിയ വീടുവെച്ച് താമസം മാറിയത് രണ്ടു വർഷം മുമ്പാണ്.


(ധീരജ്)


പഠനത്തിൽ മിടുക്കനായിരുന്ന ധീരജ് നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം പ്രിയങ്കരനാണ്. ധീരജിന്‍റെ കൊലപാതക വാർത്തയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജന്മനാട്. കോളജിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് ഞായറാഴ്ചയാണ് കാമ്പസിലേക്ക് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki engineering collegeDheeraj RajendranDheeraj murder
News Summary - friends and relative mourns Dheerajs demise
Next Story