ഗംഗേശാനന്ദയെ മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: വർഷങ്ങളായി യുവതിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ ഗംഗേശാനന്ദ എന്ന ശ്രീഹരിയെ മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതിനെ തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് ഇയാളെ മെഡിക്കൽ കോളജാശുപത്രിയിലെ പോലീസിന്റെ സെല്ലിലേക്ക് മാറ്റിയത്. സെല്ലിന് പുറത്ത് പോലീസ് കാവലുണ്ട്.
ഗംഗേശാനന്ദയെ പാർപ്പിച്ചിരിക്കുന്ന സെല്ലിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മജിസ്ട്രേറ്റ് നേരിട്ടെത്തിയാണ് ഗംഗേശാനന്ദയെ റിമാന്‍ഡ് ചെയ്തത്. ജനനേന്ദ്രിയം മുറിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഗംഗേശാനന്ദയുടെ മുറിവ് ഉണങ്ങിയ ശേഷം മാത്രമേ ജയിലിലേക്ക് മാറ്റുകയുള്ളൂവെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. മുറിവ് പൂർണമായി ഉണങ്ങാതെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റിയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതൽ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വാമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ചോദിച്ചെങ്കിലും അദ്ദേഹം പറയാൻ തയാറായിട്ടില്ല. -
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.