സ്വർണക്കടത്തും കൊടകര കുഴൽപ്പണവും ബി.ജെ.പി-സി.പി.എം സഹകരണത്തിന്റെ തെളിവ് -യൂത്ത് ലീഗ്
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ (ഫയൽ ചിത്രം)
കോഴിക്കോട്: കേന്ദ്ര സർക്കാർ പിന്തുടരുന്ന ഫാഷിസ്റ്റ് നയങ്ങളെ ചാണിലും മുഴത്തിലും അനുകരിക്കുന്ന നിലപാടുമായാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫിസ് കൈകാര്യം ചെയ്ത പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യപ്രതികളിൽ ഒരാളായ സ്വർണക്കടത്ത് കേസ് ആവിയായിപ്പോയത് കേരളം കണ്ടു. കൊടകര കുഴൽപ്പണക്കേസും വാലും തുമ്പുമില്ലാതെയാണ് സർക്കാർ കൈകാര്യം ചെയ്തത്. ബി.ജെ.പി-സി.പി.എം സഹകരണത്തിൻെറ ദൃഷ്ടാന്തങ്ങളാണ് ഈ കേസുകൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഈ സഹകരണത്തിൻെറ ബാക്കിപത്രമാണ്.
അധികാരം ഉപയോഗിച്ച് ഫാഷിസം അടിച്ചേൽപിക്കുന്ന ഇടതുനയം വ്യക്തമാക്കുന്ന സംഭവമാണ് എം.ജി യൂനിവേഴ്സിറ്റിയിൽ അരങ്ങേറിയത്. ഇതിനെതിരെ ശബ്ദമുയർത്താൻ കേരളത്തിലെ സാംസ്കാരിക നായകന്മാരൊന്നും രംഗത്തുവന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.