പട്ടാപ്പകൽ അണ്ടത്തോട് സെൻററിൽ ഗുണ്ടാ വിളയാട്ടം
text_fieldsഅണ്ടത്തോട് സ്വദേശി നാറാണത്തയിൽ ഹംസത്തിനെ മർദിച്ച് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്ന സംഘം
അണ്ടത്തോട്: പട്ടാപ്പകൽ അണ്ടത്തോട് സെൻററിൽ ഗുണ്ടാ വിളയാട്ടം. യുവാവിനെ ആളുമാറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായി.
വെളിയങ്കോട് തവളക്കുളം സ്വദേശികളായ പാണക്കാട്ട് ജബ്ബാര്‍ (44), മക്കളായ ജാബിര്‍ (23), ജസീബ് (20) എന്നിവരെയാണ് എസ്.എച്ച്.ഒ എം. സുരേന്ദ്രൻ, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
പിടിയിലായ പ്രതികൾ
തഖ്വ യതീംഖാനക്ക് പടിഞ്ഞാറ് നാറാണത്തയിൽ ഹംസത്തിനെയാണ് (35) വെളിയങ്കോട് സ്വദേശികളായ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയത്. ആന്തരികാവയങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ ഹംസത്തിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബീച്ച് റോഡിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
മിനിലോറിയിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഭീഷണിപ്പെടുത്തി വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. വെളിയങ്കോട് അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി 10 പേരടങ്ങുന്ന സംഘം നഗ്നനാക്കി വീണ്ടും മർദിച്ചു.
ചോര പുരണ്ട വസ്ത്രങ്ങൾ മാറ്റി പകരം വസ്ത്രം ധരിപ്പിച്ചു. സംഭവമറിഞ്ഞ് വടക്കേക്കാട് പൊലീസ്, വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതിനിടെ തട്ടിക്കൊണ്ടുപോയ സംഘം ഹംസത്തുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.